Friday, August 8, 2014

Siddquel Akbar in China Clay Group on 17-Nov-2013


 
അറിവിലേക്ക് ഒരല്‍പം പഴയത് .....2010 ലെ സമര സമിതി നാട്ടുകാരുടെ സഹായത്തോടെ തന്ത്ര പ്രധാനമായ സ്ഥലം മണ്ണിട്ട്‌ മൂടി മലിന ജലം മുട്ടത്തെക്ക് ഒഴുകുന്നത്‌ തടഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാടായി പ്രദേശം മൊത്തം മലിനജലം കെട്ടി നിന്നു ഒടുവില്‍ ആര്‍ ഡി ഓ ഇടപെട്ടു കെട്ടിമുട്ടിച്ചത് നീക്കാന്‍ ഉത്തരവിട്ടു .... പഴയങ്ങാടി പോലീസ് സ്റേഷന്‍ പരിസരത്തു നിന്നും സി ആര്‍ പി ബറ്റാലിയന്‍ മുട്ടത്തെക്ക് നാല് ബസ്സുകളില്‍ നീങ്ങി കൂടെ ഡി വൈ എസ് പി , സി ഐ മാര്‍ , സബ് ഇന്‍സ്പെക്ടര്‍മാര്‍ . പഴയങ്ങാടി , കണ്ണപുരം , തളിപ്പറമ്പ , പരിയാരം പോലീസ് സ്റെഷനിലെ പോലീസ്സുകാര്‍ ഉടന്‍ വിവരം കിട്ടി , ഈയുള്ളവനും ഹാഷിമ്ക്കയും എന്‍ കെ ശരീഫും ഒന്നും ആലോചിച്ചില്ല ജുമാ മസ്ജിദിന്റെ മൈക്ക് തുറന്നു കാര്യം വിളിച്ചു പറഞ്ഞു , തുടര്‍ന്ന് വെങ്ങരപള്ളി , ഹദ്ദാദ്‌ പള്ളി , തുടങ്ങി എല്ലാ പള്ളികളും അതേറ്റ്പിടിച്ചു അഞ്ചു മിനിട്ടിനകം ജുമാ മസ്ജിദ് പരിസരം ജനസാഗരം , ഞങ്ങള്‍ വെങ്ങര ഗെയിറ്റ് ലക്‌ഷ്യം വെച്ച് ജാഥയായി നീങ്ങി പോലീസ് ജനസാഗരം കണ്ടു അന്താളിച്ചു , വാക്കേറ്റവും ഉന്തും തള്ളും നടക്കുമ്പോള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പ്രകാരം ഒരു ടീം ശേഷിക്കുന്ന ചൈനാക്ലെ കമ്പനി ചാലും പത്തു മിനുട്ടില്‍ മൂടി , കളിച്ചാല്‍ ഇനിയും കയറിക്കളിക്കും എന്ന താക്കീത് പോലീസിനു കൊടുത്തു , പോലീസ് തിരിഞ്ഞു പോയി ജനം വിജയിച്ചു , പക്ഷെ ഉത്തരവ് നടപ്പാക്കാന്‍ ബാധ്യസ്ഥരായ ഉദ്ദ്യോഗസ്ഥര്‍ പിറ്റേ ദിവസം റസ്റ്റ്‌ ഹൌസില്‍ ഒരു ചര്‍ച്ച വെച്ച് അവിടേക്ക് ഞാനും റഫീഖും ഹാഷിമ്ക്കയും ക്ഷണിക്കപ്പെട്ടു കൂടെ പഞ്ചായത്ത് പ്രസിടണ്ട് വൈസ് പ്രസിടണ്ട് കുറെ മെമ്പര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറി വില്ലേജ് ഓഫീസര്‍ തുടങ്ങി വലിയൊരു നിര , യോഗം തുടങ്ങിയപ്പോള്‍ ഒരു കാര്യം പിടികിട്ടി ഞങ്ങള്‍ ഒറ്റയ്ക്കും അവരൊക്കെ ഒന്നാണെന്നും , ഒടുവില്‍ ഉത്തരവ് നടപ്പാക്കും എന്ന് ഡി വൈ എസ് പി ആണയിട്ടു പറഞ്ഞ ഉടന്‍ ഞങ്ങള്‍ എഴുനേറ്റു " മുട്ടത്തു ജീവിച്ചിരിക്കുന്ന നാല് വയസ്സ് വരെയുള്ള അവസാനത്തെ കുട്ടിയും മരിച്ചു വീഴുന്നത് വരെ നിങ്ങള്ക്ക് ആ മണ്ണ് നീക്കാന്‍ സാധിക്കില്ല , ആണാണെങ്കില്‍ വാ ഞങ്ങള്‍ നിങ്ങളെയും കാത്തിരിക്കാം " ഇതും പറഞ്ഞു ഞങ്ങള്‍ യോഗം ബഹിഷ്കരിച്ചു പുറത്തിറങ്ങി , ഉടന്‍ എസ് ഐ ഉണ്ണികൃഷ്ണന്‍ , പഞ്ചായത്ത് സെക്രട്ടറി വിനോദ് ( ദൈവം ഇവരെ അനുഗ്രഹിക്കട്ടെ ) ഓടി വന്നു നിങ്ങള്‍ പോവരുത് , പിന്നെ നിങ്ങള്‍ തോറ്റുപോവും ഞങ്ങളില്ലേ കൂടെ പ്ലീസ് വരൂ എന്ന് പറഞ്ഞു യാചിച്ചു ഞങ്ങള്‍ തിരിച്ചു വീണ്ടും യോഗത്തില്‍ , ഒടുവില്‍ കാര്യത്തിന്റെ ഗൌരവം ഡി വൈ എസ് പി വിശദീകരിച്ചു , ഗത്യന്തരമില്ലെന്നും ഞങ്ങളോട് സഹകരിക്കെനമെന്നും അഭ്യര്ത്തിച്ചു ഒടുവില്‍ ഞങ്ങള്‍ " നിങ്ങള്‍ നിങ്ങളുടെ നിയമം നടപ്പിലാക്കിക്കോളൂ പക്ഷെ അത് സ്വന്തം മകനെ വില്‍ക്കുന്നതിനും മകളെ കൂട്ടിക്കൊടുക്കുന്നതിനും തുല്ല്യം , വീട്ടില്‍ തിരിച്ചു പോവാന്‍ കൊതിയുള്ളവര്‍ മുട്ടത്തെക്ക് വരേണ്ട ഞങ്ങള്‍ നേരിടും " എന്ന് പറഞ്ഞു ഇറങ്ങാന്‍ പുറപ്പെട്ടു ..... പഞ്ചായത്ത് സെക്രട്ടറി എഴുനേറ്റു നിന്നു " സിദ്ദീഖ് ചങ്കില്‍ കുത്തുന്ന വര്‍ത്തമാനം പറയരുത് , എന്ന് പറഞ്ഞതിന് ശേഷം അദ്ദേഹം " പഞ്ചായത്ത് സെക്രട്ടറിയുടെ അധികാരം വെച്ച് കമ്പനിയില്‍ നിന്നും മലിനജലം ഒഴുകുന്ന പൈപ്പ് മൂടുവാനും ഒപ്പം സമര സമിതി കെട്ടിമുട്ടിച്ച ഒഴുക്ക് പൂര്‍വ്വ സ്ഥിധിയില്‍ ആക്കാനും ഞാന്‍ ഉത്തരവിടുന്നു " എന്ന് പ്രഖ്യാപിച്ചു , ഞങ്ങള്‍ കെട്ടിപിടിച്ചു ആനന്ദ കണ്ണീര്‍ വാര്‍ത്തു കാരണം ചൈനാക്ലെ സമര ചരിത്രത്തില്‍ മേധാപട്ക്കര്‍ക്ക് പോലും സാധിക്കാത്തത് ഞങ്ങള്‍ നേടി , ചരിത്രത്തില്‍ ആദ്യമായി കമ്പനി പൈപ്പ് മൂടി ....... പിന്നീട് വന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് എന്തോ ഈ അധികാരം കണ്ടില്ല , അവരില്‍ നിന്നും അതെടുത്തു മാറ്റിയോ അതോ നോട്ടു കെട്ടുകളും പാര്‍ട്ടി പതാകകളും അവരുടെ വായയെ മൂടിക്കെട്ടിയോ ....... ?

Zubair Mutton in China Clay FB Group on 16.Nov-2013

"പൂച്ചക്ക് മണി കെട്ടാന്‍" ആള്‍ക്കാരെ ആവശ്യമുണ്ട്...

അമിത രാഷ്ട്രീയത്തിന്‍റെ കീടനാശിനിയോ, ഹരിത രാഷ്ട്രീയത്തിന്‍റെ ഉപ്പ് ലായനിയോ തളിച്ച് ശുദ്ധീകരിക്കാവുന്നതല്ല, വെങ്ങര, മുട്ടം ഭാഗത്തെ കിണറുകളിലേക്ക് വര്‍ഷങ്ങളായി ഒലിച്ചിറങ്ങുന്ന ചൈനക്ലേ വിഷം. ഗ്രൂപ്പില്‍ വാക്പയറ്റ് നടത്തിയും, വാളില്‍ പോസ്റ്ററൊട്ടിച്ചും, അന്യോന്യം കുറ്റാരോപണവും, പരസ്പരം കുറ്റ വിചാരണ ചെയ്തും ഒരു ഗ്രാമീണ ജനതയുടെ ജീവ വായുവിലും, കുടിനീരിലും പാഷാണം കലര്‍ത്തുന്ന സര്‍ക്കാര്‍ സ്ഥാപനത്തെ കീബോര്‍ഡ്‌ വസന്തത്തിലൂടെ തുരത്താന്‍ ശ്രമിക്കുന്നവര്‍ അല്പം ചരിത്രം പഠിക്കുന്നത് നന്നായിരിക്കും...

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളില്‍ പലപ്പോഴും രാഷ്ട്രീയക്കാര്‍ക്ക് മുന്നിട്ടിറങ്ങാറില്ല, അതിനവര്‍ക്ക് അവരുടെതായ ന്യായങ്ങള്‍ ഉണ്ട്, പക്ഷേ പുറത്ത് പറയില്ല എന്ന് മാത്രം... കേരളാ വ്യവസായ വകുപ്പ് പ്രവര്‍ത്തിക്കുന്നത് വ്യവസായ വളര്‍ച്ചക്കാണ് അല്ലാതെ ഉള്ള വ്യവസായം പൂട്ടിക്കാനല്ല, വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ക്ക് അതുകൊണ്ട് തന്നെ ചൈനാക്ലെ പ്രശ്നത്തില്‍ മുന്നില്‍ നില്‍ക്കാനൊക്കില്ല, അവര്‍ ചില പൊടിക്കൈകള്‍ കാണിക്കും, ചൈനക്ലേക്കെതിരെ സമരം ചെയ്ത ചില വ്യക്തികളെ ചൂണ്ടിക്കാണിച്ചു അവന്‍ നമ്മന്‍റെ ആളാണെന്നു വീമ്പു പറയുന്ന എട്ടുകാലി മമ്മുഞ്ഞിമാരുടെ കോപ്രായം കണ്ട് അനുയായി വൃന്ദം "സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ" എന്ന് പ്രതികരിക്കും, വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ തന്നെ പ്രാദേശിക ഭരണംകൂടി നടത്തുമ്പോള്‍ മുട്ടത്തുകാരെ, വെങ്ങരക്കാരെ നിങ്ങളെയോര്‍ത്ത് സഹതാപത്തിന്‍റ രണ്ടിറ്റു കണ്ണീര്‍ വാര്‍ക്കുകയല്ലാതെ പിന്നെന്തു ചെയ്യും ഞങ്ങള്‍?

അടുത്ത ചോദ്യം ഇവര്‍ ഇങ്ങിനെയായിപ്പോയി പിന്നെ മറ്റവരും എന്താ ഇങ്ങിനെ എന്നായിരിക്കും, അവരും രാഷ്ട്രീയക്കാര്‍ തന്നെയാണ്, അവര്‍ക്കും അവരുടെതായ താല്‍പര്യങ്ങള്‍ ഉണ്ട്. ഇരിണാവെന്ന കമ്മ്യുണിസ്റ്റ് സ്ട്രോങ്ങ്‌ ഹോള്‍ഡിലും ചീമേനിയെന്ന പാര്‍ട്ടിഗ്രാമത്തിനടുത്തും ആണവ നിലയമെന്ന പെരിയ മുസീബത്ത് വരുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ തന്നെ മുഷ്ടി ചുരുട്ടി ചെറുത്തു തോല്‍പിച്ച വിപ്ലവ സിങ്കങ്ങള്‍ ചൈനക്ലെയുടെ കാര്യത്തില്‍ കുഞ്ഞാപ്പാന്‍റെയും, കുഞ്ഞാടുകളെയും തീരുമാനം കാത്തുനില്‍ക്കുന്നതിന്‍റെ ഗുട്ടന്‍സ് മനസിലാക്കാന്‍ ചെഗുവേരക്ക് പഠിക്കുകയോ, പോളണ്ടിലേക്ക് പറക്കുകയോ ഒന്നും വേണ്ട, അവിടെ ജോലിചെയ്യുന്നവരില്‍ ഭൂരിഭാഗവും നമ്മന്‍റെ ആള്‍ക്കാരാണ് എന്നത് തന്നെ പ്രധാന കാരണം, മാത്രമല്ല അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ വഴിപാടു പോലെ വന്നെത്തുന്ന ഭരണമാറ്റത്തില്‍ SOFT WOOD KAREEM SAHEB (എളമരം കരീം സാഹെബ്) എന്ന കിനാലൂര്‍ ഫെയിമിനെതിരെ ഒരു HARD LINE സമീപനം എന്തായാലും സഖാക്കള്‍ ആഗ്രഹിക്കുന്നുമില്ല..

വേറെന്താണ് പോംവഴിയെന്നു നമുക്കൊന്ന് ആലോചിച്ചു നോക്കാം. അതിനായാണ് ചരിത്രത്തിലേക്ക് തിരിയാന്‍ പറയുന്നത്, മലിനപ്പെടാത്ത വായുവും, മലീമസമല്ലാത്ത വെള്ളവും ഏതൊരു പൌരന്‍റെയും അവകാശമാണ്. അതിനു ശേഷമേ മറ്റെന്തും വരുന്നുള്ളൂ, ഇവ രണ്ടും നിഷേധിച്ചു കൊണ്ട്, ജീവന് ഭീഷണിയായി ഒരു സ്ഥാപനം വിഷം വമിപ്പിക്കുന്നു എന്ന് (അത് സ്വകാര്യ മേഖലയിലൊ, പൊതു മേഖലയിലൊയുള്ള ഏതു കൊലക്കൊമ്പന്‍ കമ്പനിയാവട്ടെ) തെളിയിക്കാന്‍ പറ്റുമെങ്കില്‍ നിങ്ങള്‍ ഇനിയും ആരെ പേടിക്കണം? എന്തിനു കാത്തിരിക്കണം? അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന രാഷ്ട്രീയ ഏമാന്‍മാരെ ഇനിയും അന്ധമായി പിന്തുടരാതെ, നിയമത്തിന്‍റെയും, ബഹുജന സമരത്തിന്‍റെയും വഴി തേടിയാല്‍ തീര്‍ച്ചയായും ഈ ദുരിത പര്‍വ്വം താണ്ടാന്‍ നിങ്ങള്‍ക്കാവും.

ആഗോള തലത്തിലെ ഏറ്റവും പ്രമുഖമായ പത്ത് കമ്പനികളിലൊന്നും, നൂറിലേറെ രാജ്യങ്ങളിലായി കുത്തക സ്ഥാപിച്ച ആഗോള ഭീമനുമായ, ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പന്നമായ കൊക്കോകോളയെ വാളയാര്‍ ചുരത്തിനപ്പുറത്തേക്ക് കെട്ടുകെട്ടിക്കാന്‍ ശ്രീ എ. കൃഷ്ണന്‍റെ പെരുമാട്ടിക്കായെങ്കില്‍, ചൈനക്ലെ എന്ന ചിന്ന കമ്പനിയെ പടിയടച്ച് പിണ്ഡം വെക്കാന്‍ ശ്രീമതി രാജമ്മ തച്ചന്‍റെ മാടായിക്കും സാധിക്കുക തന്നെ ചെയ്യും. പക്ഷേ ഒന്നോര്‍ക്കുക അവിടെ വസന്തത്തില്‍ ഇടിമുഴക്കം സൃഷ്ടിച്ചത് സ്ഥലം എം എല്‍ എയൊ, പഞ്ചായത്തു ഭരണകൂടമോ മാത്രമല്ല, ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നത് കൊണ്ടാണ്. അക്ഷരാഭ്യാസം പോലുമില്ലാത്ത, അതേ കമ്പനിയില്‍ തന്നെ ജോലി ചെയ്തിരുന്ന ഒരു പാവം സ്ത്രീയുടെ നേത്രത്വത്തില്‍ അവര്‍ അണിനിരന്നപ്പോള്‍ രാഷ്ട്രീയക്കാര്‍ പിറകെ പിന്തുണയുമായി പാഞ്ഞെത്തി, പ്ലാച്ചിമടയില്‍ പിന്നെ നടന്നതൊക്കെ ചരിത്രമാണ്, ഗ്രാമപഞ്ചായത്ത് സുപ്രിം കോടതി വരെ പോയി കേസ് നടത്തി, ഒടുവില്‍ കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കൊക്കോകോള കമ്പനിയുടെ ലൈസന്‍സ് റദ്ദു ചെയ്യേണ്ടി വന്നു.....

പ്ലാച്ചിമട നമുക്കൊരു പാഠമാണ്, അതൊരു തുറന്ന പുസ്തകവുമാണ്, എന്തേ കണ്മുന്നിലുള്ള ആ സമരവീര്യവും അതിന്‍റെ വിജയവും നമുക്ക് പ്രചോദനമാകുന്നില്ല? ചരിത്രത്തില്‍ നിന്നും പഠിക്കാനും, ചിലതൊക്കെ പകര്‍ത്താനും ഉണ്ട്, അല്ലാതെയത് വെറുതെ വായിച്ചു രസിച്ചു തള്ളിക്കളയാനുള്ളതല്ല എന്ന തിരിച്ചരിവ് ഉടയതമ്പുരാന്‍ നമുക്ക് തരട്ടെ. പഠിച്ചതൊന്നും മറക്കുകയോ, പുതിയതൊന്നും പഠിക്കുകയോ ചെയ്യാതെ ചിലര്‍ കള്ളനും പോലീസും കളിച്ച് സ്വയം പരിഹാസ്യരാവുന്നത് കാണുമ്പോള്‍ ദേശ്യവും,സങ്കടവുമൊക്കെ കൂടിക്കലര്‍ന്നൊരു സമ്മിശ്ര വികാരമാണ് ഉടലെടുക്കുന്നത്, ഈ വികാരപ്രകടനം ചൈനക്ലെയുടെ ദുരിതമനുഭവിക്കുന്നവരുടെ സിരകളിലേക്ക് പടര്‍ന്നു പിടിച്ചാല്‍ അത് മതി, രാഷ്ട്രീയ ദുഷ്പ്രഭുത്വത്തിന്‍റെ കോട്ട കൊത്തളങ്ങള്‍ നിലം പരിശാക്കാനെന്ന നല്ലയറിവു എല്ലാര്‍ക്കും ഉണ്ടായെങ്കില്‍...

ഇന്ത്യാ ചൈനാ യുദ്ധ കാലത്ത് കമ്മ്യൂണിസ്റ്റ്കാര്‍ വിളിച്ചു നടന്ന മുദ്രാവാക്യം ' ഇന്ത്യാ ചൈനാ ഭായി, ഭായി" എന്നായിരുന്നു. ചൈനക്ലേ പ്രശ്നത്തില്‍ ലീഗും, സി പി എമ്മും "ഭായി, ഭായി" വിളിച്ചു കളിക്കയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനൊക്കുമോ?

My post in China Clay Group on 25 April 2014

മുട്ടത്തെ പലയിടങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത 26 വീടുകളിലെയും, വേങ്ങര മാപ്പിള യു. പി. സ്കൂളിലെയും കിണറിലെ വെള്ളം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയ റിപ്പോര്ട്ട് വേദനിപ്പിക്കുന്നതായിരുന്നു. മുട്ടം സ്കൂളിലെ വെള്ളം (കൊച്ചു കുഞ്ഞുങ്ങള്ക്ക്പ‌ കഞ്ഞി വെക്കാനും മറ്റും ഉപയോഗിക്കുന്ന വെള്ളം) പോലും പൂര്ണ്മായും കുടിവെള്ള യോഗ്യമല്ല എന്ന റിപ്പോര്ട്ടും കൂടുതല്‍ വേദനിപ്പിക്കുന്നു.

ഈ അവസരത്തില്‍, സമര സമിതിയുടെയും, മാടായി ഗ്രാമം ഫേസ്ബുക്ക് കൂട്ടായ്മയുടെയും നിരന്തര ഇടപെടലിന്റെ ഭാഗമായി വിഷജലം ഒഴുക്കി വിടുന്ന പൈപ്പ് എടുത്തു മാറ്റാന്‍ കമ്പനിക്ക്‌ കത്ത് നല്കാ മെന്ന് പഞ്ചായത്ത് സമ്മതിക്കുകയും അത് നല്കു കയും ചെയ്തിട്ടുണ്ട്. കൊച്ചു കുഞ്ഞിനുപോലും അറിയാവുന്ന കാര്യമാണ് ഇത്തരം ഗൌരവമുള്ള ഒരു കത്ത് നല്കുചമ്പോള്‍ അതിനു ഒരു നിശ്ചിത സമയ പരിധി വെക്കണം എന്നത്. അത് വെക്കാതെ കത്ത് നല്കിിയത്‌ കരുതി കൂട്ടി ഉറപ്പിച്ചു തന്നെയാണ് എന്ന് ആരെങ്കിലും ഊഹിച്ചാല്‍ അതിനെ കുറ്റം പറയാനാകുമോ? ആ കത്തിന്റെ ഒരു പകര്പ്പ് ലഭ്യമാക്കാന്‍ സിദ്ദീക്ക് ഇവിടെ ആവശ്യപ്പെട്ടിട്ടും ഇതുവരെ അത് ഒരാള്ക്കും ലഭ്യമായിട്ടില്ല. (മഹ്മൂദ്‌ ഷാ, ദയവായി ഒന്ന് ശ്രമിക്കുക... അല്ലെങ്കില്‍ വിവരാവകാശം വഴി തന്നെയാവട്ടെ... പക്ഷെ അതിന്റെ ആവശ്യം വരാന്‍ പാടില്ലാത്തതാണ്... നാം തിരഞ്ഞെടുത്തു അയച്ച കുറെ മെമ്പര്മാ്ര്‍ അവിടെ ഉള്ളത് കൊണ്ട്).

തീയതി വെക്കാതെ കത്ത് നല്കിെയതിന്റെ പറ്റിയൊക്കെ ഒരു വിമര്ശവന രീതിയില്‍ ഞാന്‍ മുമ്പ് യോഗത്തില്‍ സൂചിപ്പിച്ചപ്പോള്‍ “നീ ഇറങ്ങിപ്പോടാ... എപ്പോ നോക്കിയാലും പഞ്ചായത്തിന്റെ കുറ്റം പറയുന്നു...” എന്ന് പറഞ്ഞ ബഹുമാന്യനായ (എനിക്കിവിടെ ഇങ്ങിനെയല്ലേ എഴുതാന്‍ പറ്റൂ...) ആത്മാര്ത്ഥയത തുളുമ്പി മറിയുന്ന ആ വ്യക്തിയുടെ വാക്ക് കുറച്ചു സമയത്തേക്ക് എന്നെ തളര്ത്തി യിരുന്നു... കാരണം ഇത്തരം വ്യക്തികളും നമ്മുടെ യോഗത്തില്‍ വരുന്നുണ്ടോ എന്നാ വേദനകാരണം. അന്ന് യോഗ ശേഷം പഞായത്തുമായി നിരന്തര ബന്ധമുള്ള ചിലരോട് തീയതി വെക്കാതെ കത്ത് നല്കിിയതില്‍ ഒരു തെറ്റും കാണുന്നില്ലേ എന്ന് സൂചിപ്പിച്ചപ്പോള്‍.. “നാം കുറച്ച ദിവസം നോക്കും, അത് കഴിഞ്ഞു അവര്‍ മാറ്റുന്നില്ല എങ്കില്‍ പഞ്ചായത്ത് നിയമപരമായി നീങ്ങും എന്നാണു മറുപടി നല്കിറയത്‌” ആ മറുപടി ലഭിച്ചപ്പോള്‍ കുറച്ച സന്തോഷം തോന്നിയിരുന്നു...


ഇപ്പോള്‍ കേള്ക്കു ന്നു... കമ്പനി അത് മാറ്റുന്നില്ല എങ്കില്‍ സമര സമിതിയിലെ യുവാക്കള്‍ അത് മാറ്റുമെന്ന്... നല്ല കാര്യം.. സംഘടിത ശക്തി എന്നും വിജയം നല്കുംു.. പക്ഷെ... അതിനു മുമ്പ് ചില സംശയങ്ങള്‍...

പഞ്ചായത്തിനു പൈപ്പ് എടുത്തു മാറ്റുന്ന വിഷയത്തില്‍ ഒരു ചുക്കും ചെയ്യാന്‍ ആവില്ല എങ്കില്‍ സംഘടിത ശക്തി ആദ്യം പഞായതിനെതിരെ അല്ലെ വേണ്ടത്?
സമര സമിതിയിലുള്ള ചിലരെ എങ്കിലും വിഷമിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന ചിലര്‍ ഇതില്‍ കളിക്കുന്നുണ്ട്... പഞായത്തിനെതിരെ കൂടുതല്‍ പ്രതികരിക്കുന്നവര്ക്കാകന് ഇത്തരം ഭീഷണി അധികമായി ഉള്ളത... അതുകൊണ്ട് തന്നെ പൈപ്പ് എടുത്തു മാറ്റാന്‍ പറയുകയും അത് ചെയ്തു കഴിയുമ്പോള്‍ സമരം തണുപ്പിക്കുന്ന വിധത്തില്‍ ഇത്തരമ യുവാക്കള്ക്ക് എതിരെ മറ്റു രീതിയിലുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരും. സ്വന്തം കുടുംബത്തിന് വേണ്ടി ജീവിത മാര്ഗ്ഗംപ കണ്ടെത്തുന്നതിനിടയില്‍ സ്വന്തം നാടിനു വേണ്ടി സമയം കണ്ടെത്തുന്ന ഇത്തരക്കാര്ക്കെ തിരെ ഇത്തരം നടപടികള്‍ ഉയര്ത്തി അവരെ നിഷ്ക്രിയരക്കുക എന്നതാണ് ഇനി സംഭവിക്കാന്‍ പോകുന്നത്...


സംഘടിത ശക്തി ഉണരട്ടെ... മണ്ണിനും പിന്നാക്കിനും കൊള്ളാത്ത പഞായത്തിനെതിരെ... അവര്‍ പറയട്ടെ അവര്ക്കെ എന്ത് ചെയ്യാനാവും എന്ത് പറ്റില്ല എന്ന്... ചെയ്യാനാവില്ല എങ്കില്‍ മതിയാക്കി പോകട്ടെ.... റോഡും പാലവും ഉണ്ടാക്കി കമീഷന്‍ പെട്ടാനായി മാത്രം ഉണ്ടാക്കിയ സംഭവമാണ് എങ്കില് അത് പറയട്ടെ...

പൈപ്പ് എടുത്തു മട്ടിക്കെണ്ടാത് പഞ്ചായത്തിന്റെ ചുമതലയാണ്... അത് നടക്കുന്നില്ല എങ്കില്‍ സ്വയം അത് ചെയ്യാനല്ല യുവ ശക്തി ഉപയോഗിക്കേണ്ടത്... പകരം പഞായത്തിനെതിരെയാണ്... അവരെ കൊണ്ട് എടുത്തു മാറ്റിക്കാന്‍... ഈ സമര സമിതി തോട് മൂടിച്ചത്‌ പഞ്ചായത്തിനെ ഉപയോഗിച്ചാണ്... ഈ കാര്യം കൂടെ ഓര്മ വെക്കുക...

മാടായി പഞ്ചായത്തിനു എതിരെ ലോകായുക്തയില്‍ പരാതി നല്‍കണം



തലശ്ശേരിയില്‍ നടന്ന ലോകായുക്ത ക്യാമ്പില്‍ കണ്ണൂര്‍ നഗര സംഭയുടെ അലമ്ബാവത്തിനും മറ്റും എതിരെ കേസ്. മാസങ്ങളായിട്ടും റോഡു കുഴിച്ചിട്ടത് പൂര്‍വ്വ സ്ഥിതിയില്‍ ആകാത്തതും മറ്റുമാണ് പരാതി. പരാതി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു.

വര്‍ഷങ്ങളായി തങ്ങളുടെ ഉത്തരവാദിത്വം നിര്വ്വഹിക്കാത്ത മാടായി പഞായത്തിനു എതിരെ അടുത്ത ലോകായുക്ത് സിറ്റിങ്ങില്‍ (September 24) കൃത്യമായ തെളിവുകളോടെ പരാതി നല്‍കണം എന്ന് സമര സമിതി, മറ്റു പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു.

1.       തങ്ങളുടെ അധികാര പരിധിയില്‍ വെള്ളം, വായു, ആരോഗ്യം എന്നിവ സംരക്ഷിക്കാനുള്ള ബാധ്യത പഞായത്തിനാണ്. അത് മലിനപ്പെടുത്തുന്നത് സര്‍ക്കാര്‍ കമ്പനി ആയാലും, കേന്ദ്ര കമ്പനി ആയാലും അത് തടയുന്നതിനുള്ള അധികാരം പഞായത്തിനു തന്നെയാണ്. അതില്‍ ഗുരുതരമായ കൃത്യ വിലോപമാണ് പഞ്ചായത്ത് ചെയ്തു കൊണ്ടിരിക്കുന്നത്. ഈ ദുരവസ്ഥ പഞായത്തിനു ബോധ്യമായിട്ടുല്ലതാണ് എന്നതിന് തെളിവും കൂടിയാണ് കമ്പനിയോട് പൈപ്പ് എടുത്തു മാറ്റാന്‍ മുമ്പ് കത്ത് കൊടുത്തത്. കൂടാതെ ഒട്ടനവധി പ്രമേയങ്ങളും.
2.       പഞ്ചായത്ത് പരിധിയില്‍ സര്‍ക്കാര്‍ സ്ഥാപനത്തിന് ഫാക്റ്ററി തുടങ്ങാന്‍ പഞ്ചായത്ത് ലൈസന്‍സ് നിഷ്കര്‍ഷിക്കാന്‍ പാടില്ല എന്ന് ഒരു ക്ലൌസ് പഞ്ചായത്ത് രാജില്‍ ഉണ്ട്, പക്ഷെ അങ്ങിനെ ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്നതും അത് സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനം ആണ് എന്നതും നമുക്ക് സാമാന്യ യുക്തി കൊണ്ട് അറിയാം. പക്ഷെ പഞ്ചായത്ത് സാമാന്യ യുക്തിയില്‍ അല്ല അതരിയെണ്ടാത്. സര്‍ക്കാരില്‍ നിന്നും കൃത്യമായ ഉത്തരവ്, സര്‍ക്കുലര്‍, രേഖകള്‍ പഞായത്തിനു ലഭിച്ചിരിക്കണം, ഇങ്ങിനെ ഒരു സ്ഥാപനം സര്‍ക്കാര്‍ അവിടെ നടത്തുന്നു എന്നും, ഇത്ര കാലത്തേക്ക് (അഞ്ചു വര്ഷം വരെ എന്നാണു അറിവ്) ആ സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം എന്നും സര്‍ക്കാര്‍ പഞായത്തിനോട് ആവശ്യപ്പെടണം. അല്ലാതെ സര്‍ക്കാരിന് തോന്നുന്നിടത്ത്‌ നേരിട്ട് കയറി ചെന്ന്, പഞായത്തിനോട് പോലും ചോദിക്കാതെ എന്തെങ്കിലും ആരംഭിക്കാനുള്ള അധികാരം ഉണ്ട് എന്ന് ചെറിയ അറിവ് വെച്ച് ഉണ്ട് എന്ന് തോന്നുന്നില്ല.  ആയതിനാല്‍ തന്നെ അത്തരം ഉത്തരവില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക്‌ എതിരെ, ഏറ്റവും കുറഞ്ഞത് അത്തരത്തിലുള്ള സര്‍ക്കാര്‍ ഉത്തരവെങ്കിലും കമ്പനിയുടെ പഞ്ചായത്ത് ആവശ്യപ്പെടെന്തയായിരുന്നു. വര്‍ഷങ്ങളായിട്ടും ചെയ്തിട്ടില്ല.
3.       പഞ്ചായത്തിന്റെ അധികാരത്തിലുള്ള തോടിലൂടെ പൈപ്പ് ഇടുന്നതിനു പോലും സര്‍ക്കാര്‍ നേരിട്ട് അല്ല ചെയ്തിട്ടുള്ളത്, പഞായത്തിനോട് കമ്പനി ശുദ്ധീകരിച്ച വെള്ളം വിടാനാണ് എന്നും, അതിനാല്‍ പൈപ്പ് ഇടാന്‍ അനുമതി നല്‍കണം എന്നുമാണ് സര്‍ക്കാര്‍ അപേക്ഷിച്ചത്.  പഞ്ചായത്ത് തെട്ടിദ്ധരിപ്പിക്കുംപോലെ സര്‍ക്കാരിന് അത്രയും അധികാരം ഉണ്ട് എങ്കില്‍ നേരിട്ട് കമ്പനി സമ്മതം കൊടുക്കേണ്ടതായിരുന്നു.
4.       ഈ നാട്ടിലെ ഗുരുതര മാലിന്യ, ആരോഗ്യ പ്രശ്നങ്ങള്‍ സ്കൂള്‍ പി. ടി. എ. പ്രസിടെന്റും മറ്റും ജന സമ്പര്‍ക്ക പരിപാടിയില്‍ രണ്ടു പ്രാവശ്യവും പരാതി നല്‍കിയപ്പോള്‍ പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്ന, അസത്യമായ മറുപടിയാണ് പഞ്ചായത്ത് നല്‍കിയത്. ജില്ലാ കലക്റ്റര്‍, ബഹു മുഖ്യ മന്ത്രി എന്നിവരെ പോലും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. മുട്ടട്ട്ത് കുടിവെള്ളം നല്‍കിക്കൊണ്ടിരിക്കുന്നു എന്നും മറ്റുമുള്ള അസത്യ മറുപടിയുടെ തെളിവുകളായി വീട് നമ്പരുകള്‍ വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടപ്പോള്‍ മുഖ്യ മന്ത്രിക്കും കലക്ട്ടര്‍ക്കും നല്‍കിയ റിപ്പോര്‍ട്ട് തെറ്റായി അയച്ചു പോയത്താണ് എന്നും, കമ്പനിയാണ് മറുപടി തന്നത് എന്നുമുള്ള ഗുരുതരമായ വീഴ്ചയുള്ള മറുപടിയാണ് നല്‍കിയത്.
5.       വാട്ടര്‍ ട്രീട്മെന്റ്റ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ല, മോട്ടോര്‍ പോലും ഇല്ല എന്ന് പഞ്ചായത്ത് പ്രസിടെന്റിനു നേരിട്ട് ബോധ്യമായിട്ടുല്ലതാണ്, എന്നിട്ടും കമ്പനിയുടെ വിഷ ജലം ഒഴുക്കള്‍ തടയാന്‍ അവര്‍ ഒന്നും ചെയ്തില്ല.
6.       പൈപ്പ് എടുത്തു മാറ്റണം എന്ന് കമ്പനിക്ക്‌ കത്ത് കൊടുത്ത പഞ്ചായത്ത്, എന്നത്തെയും പോലെ അലംഭാവം ഈ കാര്യത്തിലും കാണിച്ചു കൊണ്ടിരിക്കുന്നു. തുടര്‍ നടപടികള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. പകരം കമ്പനിയില്‍ നിന്നും കൃത്യമായി തൊഴില്‍ നികുതി പറ്റുന്നുമുണ്ട്.
7.       വ്യവസായ വകുപ്പ് മന്ത്രി അദ്ദേഹവുമായി നടന്ന ചര്‍ച്ചക്ക് ശേഷം ഒരു മാസത്തിനകം നല്‍കണം എന്നാവശ്യപ്പെട്ട റിപ്പോര്‍ട്ട് പഞ്ചായത്ത് മൂന്നു മാസമായിട്ടും നല്‍കിയില്ല. മാത്രമല്ല, പാര്‍ട്ടി ഇടപെടല്‍ നടത്തിയപ്പോള്‍ തെറ്റായ, തീരുമാനം അറിയിക്കുകയും ചെയ്തു.
8.       മുമ്പ് കമ്പനി നടത്തുന്ന മലിനീകരണം മേല്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണം എന്നാ പ്രമേയം പാസക്കിയപ്പോള്‍, മാസങ്ങളോളം ഞങ്ങളില്‍ ചിലര്‍ പഞ്ചായത്തില്‍ കയറി ഇറങ്ങിയപ്പോള്‍ ആ പ്രമേയം അയച്ചത് കമ്പനി ചെയര്‍മാനാണ്. തങ്ങളുടെ മേലധികാരി കമ്പനി ചെയര്‍മാനാണ് എന്ന് തെറ്റിദ്ധരിക്കാന്‍ മാത്രം വിധേയത്വം ആണ് പഞായത്തിനു കമ്പനിയോട്.  അത് മാറ്റി അയക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, മുഖ്യ മന്ത്രിക്കു അയച്ചത് വെറും ആമുഖ കത്ത് മാത്രമാണ്. പ്രമേയത്തിന്റെ പകര്‍പ്പ് അയച്ചിട്ടില്ല. ഞാനല്ല ആ കത്ത് ഒപ്പിടെണ്ടാത് എന്ന് പ്രസിടെന്റും, ഞാനല്ല എന്ന് സെക്രട്ടറിയും പല തവണ പറഞ്ഞു ഒഴിവാകുക വഴി പഞ്ചായത്ത് നിയമങ്ങളുടെ ബാല പാഠം പോലും അറിയാത്തവരാനു അവരെന്നാണ് അതുവഴി തെളിയിച്ചത്.
9.       ഇരുപത്തി അഞ്ചു വര്‍ഷമോ അതിലധികമോ ആയി തുടരുന്ന ഈ മാലിന്യ പ്രശ്നത്തിനെതിരെ പഞ്ചായത്ത് എന്ത് നടപടി എടുത്തു എന്ന് അറിയാന്‍ അതുമായി ബന്ധപ്പെട്ട ഫയല്‍ ആവശ്യപ്പെട്ടപ്പോള്‍ അത്തരം ഫയല്‍ ഇല്ല എന്നാണു മറുപടി നല്‍കിയത്. സര്‍ക്കാര്‍ ഓഫീസുകളില്‍ നിര്‍ബന്ധമായും പാലിക്കേണ്ടുന്ന ഫയല്‍ നടപടി ക്രമങ്ങള്‍ മാടായി പഞ്ചായത്തില്‍ ഒരു തരത്തിലും പാലിക്കപ്പെടുന്നില്ല. അത് ഉറപ്പു വരുത്താന്‍ സെക്രട്ടറി ഇതുവരെ തയ്യാരായിട്ടുമില്ല.
10.   മുഖ്യ മന്ത്രിക്കും മറ്റും നല്‍കിയ റിപ്പോര്‍ട്ടുകള്‍ തെറ്റായി നല്കിപ്പോയതാണ് എങ്കില്‍ അതിനു തിരുത്ത് നല്‍കണം എന്ന് ആവശ്യപ്പെട്ടു സമിതി നല്‍കിയ കത്തിന് മറുപടിയോ, അത്തരം ഒരു പ്രവര്‍ത്തനമോ പഞ്ചായത്ത് എടുത്തിട്ടില്ല.
11.   മലിന, വിഷ ജലം ഒഴുക്കുന്നത് തടയാന്‍ കമ്പനിക്ക്‌ പരിസരത്തുള്ള തോട് മൂടാന്‍ പഞ്ചായത്ത് തീരുമാനം എടുക്കുകയും, പഞ്ചായത്ത് വൈസ്. പ്രസിടെന്റായിരുന്ന എ; പി. ബടരുദ്ദീന്‍ എന്നവരുടെ കൂടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷത്തെ മഴയ്ക്ക് മുന്പായി തോട് മൂടുകയും, താല്‍കാലികമായി സമിതി അതിനു സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിരുന്നു.  അതിനു ചിലവായ തുക പഞായട്റ്റ് നല്‍കുമെന്ന് അറിയിച്ചിട്ടും അതിനു ശേഷം ബന്ധപ്പെട്ടപ്പോള്‍ അതിന്റെ ഫയല്‍ കാണാനില്ല എന്നാണു സമിതി കണ്വീനരോട് പറഞ്ഞത് എന്ന് കണ്വീനര്‍ അറിയിക്കുന്നു.  കാണാനില്ല, തെറ്റായി അയച്ചു പോകുകള്‍, മറന്നു പോകുക, നിങ്ങളുടെ കാര്യം ചെയ്യല്‍ മാത്രമല്ല പഞായത്തിന്‍ ജോലി തുടങ്ങി പൊതു ജനത്തെ കഴുത്ത കളിപ്പിക്കുന്ന പഞ്ചായത്തിന്റെ നിഷ്ക്രിയത്വത്തിനെതിരെ പരാതി നല്‍കണം. 


ഇനിയും ഒരുപാട് കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു ഉണ്ട്. സ്വകാര്യമായി സൂക്ഷിക്കേണ്ടത് അടക്കം.  അത് കൊണ്ട് തന്നെ അറിയുന്നവര്‍ സമിതിയുമായി കൂടുതല്‍ ബന്ധപ്പെട്ടു സഹകരിക്കണം എന്നും കൂടെ അഭ്യര്‍ത്ഥിക്കുന്നു.

കമ്പനിയുടെ കള്ള വാദങ്ങളും യാഥാര്‍ഥ്യങ്ങളും



ചൈന ക്ലേ മലിനീകരണം നിര്‍ബാധം തുടരുന്നത് കാരണം ബഹുമാനപ്പെട്ട മാടായി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പ്രസ്തുത കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് നല്‍കിയ പരാതിക്ക്, സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍, കമ്പനി നല്‍കിയത് തെറ്റിദ്ധരിപ്പിക്കുന്ന, സത്യത്തെ വളച്ചൊടിക്കുന്ന മറുപടിയാണ്. പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ ഈ സമിതിക്ക് സമര്‍പ്പിക്കാനുള്ള മറുപടി ചുരുക്കത്തില്‍ ഇവിടെ ബോധിപ്പിക്കട്ടെ.  നിഷ്പക്ഷമായ ഒരന്വേഷണത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയാണ് എങ്കില്‍ കൂടുതല്‍ വ്യക്തമായ തെളിവുകള്‍ നല്‍കാന്‍  ഈ സമിതിയും ജനങ്ങളും തയ്യാറാണ് എന്നും സവിനയം ബോധിപ്പിക്കട്ടെ.

തോടും പുഴയും മാലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് ആ പ്രദേശത്തിന്റെ പ്രത്യേകതയാണ്, കമ്പനി മാലിന്യം ഒഴുക്കി വിടുന്നത് കൊണ്ടല്ല എന്ന വാദം:
ഓരോ പ്രദേശത്തു ഭൂമിക്കടിയില്‍ വിത്യസ്തമായ സ്വഭാവങ്ങള്‍ തന്നെയാണ്. പക്ഷെ അവ ഖനനം ചെയ്തു മേല്‍ മണ്ണിലും തോടിലും പുഴയിലും കലരാന്‍ ഇട വരുമ്പോളാണ് പരിസര പ്രദേശങ്ങളിലെ വെള്ളം മോശമാവുന്നത്. ഏതൊരു ശുദ്ധ ജലം കിട്ടുന്ന കിണറും, കുറച്ചു കൂടി ആഴത്തില്‍ കുഴിച്ചാല്‍, ചെളിയും, ഇരുമ്പ് രസവും മറ്റു മാറ്റങ്ങളും ഉണ്ടാവും എന്നത് ഭൂമിയുടെ എല്ലായിടത്തെയും പ്രകൃതമാണ്. ചൈന ക്ലേ കമ്പനി ഭൂമി ഖനനം ചെയ്തു ചൈന ക്ലേ മണ്ണും, കേമിക്കലും മറ്റു മാലിന്യങ്ങളും ഈ നാട്ടിലെക്ക് പുറം തള്ളുന്നതാണ് ഈ നാട്ടിലെ വെള്ളം മോശമാകുന്നതിനു കാരണമായിട്ടുള്ളത്.  മുട്ടം എന്ന പ്രദേശം 25 വര്‍ഷങ്ങള്‍ കൊണ്ട് രൂപം കൊണ്ടതല്ല.  നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് ഈ പ്രദേശത്തിന്.  ഇതിന്റെ തെക്ക് ഭാഗത്ത് കൂടി ഒഴുകുന്ന സുല്‍ത്താന്‍ കനാല്‍ രൂപീകരിച്ചത് തന്നെ സുല്‍ത്താന്‍ ഹൈദര്‍ അലിയാണ് എന്ന് ചരിത്രം പറയുന്നു. അതായത് നൂറ്റാണ്ടുകളായി തന്നെ ഈ പ്രദേശം നിലവിലുണ്ട് എന്ന് തെളിയുന്നു. ഇത്രയും വര്‍ഷത്തിനിടെ ഒരു നശീകരണവും, മാലിന്യവും കലരാത്ത വെള്ളം ഏകദേശം കഴിഞ്ഞ 24 ഓളം വര്‍ഷങ്ങളായി (കമ്പനി ഈ പ്രദേശത്തേക്ക് മാലിന്യം ഒഴുക്കി വിടാന്‍ ആരംഭിച്ച കാലം മുതല്‍)  മലിനമായിക്കൊണ്ടിരിക്കയാണ്.  കള്ളം പറഞ്ഞു പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന കമ്പനി അത് നിര്‍ബാധം തുടര്‍ന്ന് കൊണ്ടിരിക്കുന്നു എന്നതിന്റെ പല ഉദാഹരങ്ങളില്‍ ഒന്ന് മാത്രമാണ് കമ്പനിയുടെ പ്രവര്‍ത്തന ഫലമല്ല ഈ മലിനീകരണം എന്ന കമ്പനിയുടെ ഈ അവകാശ വാദം. നിഷ്പക്ഷമായ അന്വേഷണത്തിനായി ഇവിടുത്തെ വെള്ളം പരിശോധിച്ച് ചൈന ക്ലേ മാലിന്യം തന്നെയാണുള്ളത് എന്ന് ഉറപ്പു വരുത്തി തെളിയിക്കാന്‍ പൊതു ജനം തയ്യാറാണ്.

മണിക്കൂറില്‍ 25000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്‍റ്
ഒരു തരത്തിലുള്ള ട്രീട്മെന്റും ചെയ്യാതെ കെമിക്കല്‍ വെള്ളം അതെ പോലെ കടത്തി വിടുകയാണ് എന്നത് പല വട്ടം കളക്ടര്‍, വ്യവസായ മന്ത്രി എന്നിവര്‍ക്ക് നേരിട്ടും രേഖാമൂലവും ഞങ്ങള്‍ പരാതി സമര്പിച്ചതാണ്. അതിന്റെ വെളിച്ചത്തില്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്ന സന്ദര്‍ഭത്തില്‍ പഞ്ചായത്ത് പ്രസിടെന്റും സമര സമിതി ചെയര്‍മാനും പങ്കെടുക്കുകയുണ്ടായി. ഒരു മോട്ടോര്‍ പോലും അന്ന് അവിടെ ഉണ്ടായിരുന്നില്ല എന്നത് അന്നുണ്ടായ ഉദ്യോഗസ്ഥര്‍ക്ക് മനസിലായിട്ടുള്ളതാണ്.  മറ്റൊരവസരത്തില്‍ ബഹുമാനപ്പെട്ട അഴീക്കോട് എം. എല്‍. എ, ശ്രീ. ഷാജി അവര്കളും ഈ ട്രീട്മെന്റ്റ്‌ പ്ലാന്റിന്റെ തട്ടിപ്പ് നേരിട്ട് സന്ദര്‍ശിച്ചു മനസിലാക്കിയിട്ടുള്ളതാണ്. ആ റിപ്പോര്‍ട്ട് വ്യവസായ വകുപ്പ് ഓഫീസില്‍ നിന്നും ബഹുമാനപ്പെട്ട വകുപ്പ് മന്ത്രിക്കു അയച്ചതായി ഞങ്ങള്‍ മനസിലാക്കുന്നു. അത് പരിശോധിച്ചു കമ്പനിയുടെ ഈ അവകാശ വാദം പൊള്ളയോ സത്യമോ എന്ന് തിരിച്ചറിയണം എന്ന് അപേക്ഷിക്കുന്നു.

കുടി വെള്ളം നല്‍കുന്നുണ്ട് എന്ന വാദം:
ഈ സമര സമിതി പ്രതിനിധാനം ചെയ്യുന്ന പ്രദേശത്തുള്ള ഒരു വീടിലും കുടി വെള്ളം കമ്പനിയോ മറ്റേതെങ്കിലും സംവിധാനമോ കുടി വെള്ളം നല്‍കുന്നില്ല. കമ്പനി വര്‍ഷങ്ങള്‍ക്കു മുമ്പ് മലിന ജലം ഒഴുക്കി വിട്ടത് മാടായി പ്രദേശത്തേക്ക് കൂടിയായിരുന്നു, അത് കാരണമുണ്ടായ അന്നാട്ടുകാരുടെ പ്രതിഷേധം അതി ജീവിക്കാന്‍ വേണ്ടിയാണ് ആ ഭാഗത്ത് കുറച്ചു പേര്‍ക്ക് വെള്ളം നല്‍കുന്നതായി അവകാശപ്പെടുന്നത്. ആ ഭാഗത്തേക്കുള്ള മലിനജലം ഒഴുക്ക് അവിടേക്കുള്ള എല്ലാ ഓവുചാലുകളും അടച്ചു ആ നാട്ടുകാര്‍ തന്നെ തടഞ്ഞിരുന്നു.  കൂടാതെ മുട്ടം ജനതയ്ക്ക് വേണ്ടത് കമ്പനി നല്‍കുന്ന ഔദാര്യമായ പൈപ്പ് വെള്ളമല്ല, മറിച്ച് ഇന്ന് ശുദ്ധ ജലം കിട്ടി കൊണ്ടിരിക്കുന്ന കൂടുതല്‍ കിണറുകള്‍ മാലിനീകരിക്കപ്പെടുന്നതില്‍ നിന്നുള്ള പരിഹാരമാണ് നശിപ്പിക്കപ്പെട്ട കിണറുകള്‍ക്ക് നഷ്ട്ടപരിഹാരവും, കുടിവെള്ള പദ്ധതിയുമാണ്.

ഖനനം ചെയ്ത പ്രദേശത്തു മരം വെച്ച് പിടിപ്പിക്കുന്നു എന്ന തട്ടിപ്പ്:
കമ്പനി അവകാശപ്പെടുന്നത്, ഖനനം ചെയ്ത പ്രദേശത്തു മരം വെച്ച് പിടിപ്പിച്ചു എന്നതാണ്. ഏകദേശം എത്ര പ്രദേശം ഖനനം ചെയ്തു, എത്ര വര്ഷം കൊണ്ട്, എത്ര പ്രദേശത്തു മരം നാട്ടു പിടിപ്പിച്ചു എന്നുള്ളവ പരിശോധിച്ചാല്‍ ഈ വാദവും കള്ളമാണ് എന്ന് മനസിലാകും. (ശാസ്ത്രീയമായി, കണക്കെടുത്താല്‍ ഈ വാദം തെറ്റാണ് എന്ന് തെളിയും) പ്രസ്തുത സ്ഥലത്ത് തന്നെ തിരിച്ചു നിക്ഷേപിക്കണം എന്ന് നിബന്ധനയുള്ള മേല്‍ മണ്ണ് കമ്പനി അതിന്റെ വേണ്ടപ്പെട്ടവര്‍ക്ക് സൌജന്യമായും, അവിഹിതമായി വില്‍ക്കുകയോ സൌജന്യമായി നല്‍കുകയോ ആണ് ചെയ്തു കൊണ്ടിരുന്നത്.  മുമ്പ് ശിവ ക്ഷേത്രം ഭാഗത്തു കൂടിയുള്ള വഴിയിലൂടെ മണ്ണ് കടത്തല്‍ വ്യാപകമായതിനാല്‍ അമ്പല കമ്മിറ്റി ഇടപെട്ടു ആ വഴി അടച്ചു അവിടെ മരം നട്ടത് ഇന്നും പരിശോധിക്കാവുന്നതാണ്.  ഇനി കമ്പനി പറയുന്നതു, മരങ്ങള്‍ അവിടെ വളരുന്നു എന്നും, മുട്ടം പ്രദേശത്തു കൃഷി വളരാത്തത് ആ ഭൂപ്രകൃതിയുടെ പ്രത്യേകത എന്നുമാണ് എങ്കില്‍;  മാടായി പാറയുടെ മേല്‍ മണ്ണ് പൊതുവേ വളക്കൂറുള്ള മണ്ണാണ്. ആ മണ്ണ് എവിടെ കൂട്ടി ഇട്ടാലും മരം വളരും.  വെള്ളം താഴെ നിന്ന് മുകളിലോട്ടു ഒഴുകാറില്ല എന്നത് സാമാന്യ ബുദ്ധിയാണ്. ഉയര്‍ന്ന പ്രദേശത്തു നട്ട മരം വളരുന്നു, അതുകൊണ്ട് താഴ്ന്ന പ്രദേശമായ മുട്ടത്തു മരം വളരാത്തത് ചൈന ക്ലേ കെമിക്കല്‍സ്‌ കലര്‍ന്നത് കൊണ്ടല്ല എന്ന് വാദിക്കുന്നത് ശുദ്ധ അസംബന്ധവും, വിഡ്ഢിത്തവുമാണ്. ഈ നാടുകാരുടെ പരാതി വഞ്ചനയിലൂടെ അനാവശ്യ പരാതിയായി കാണിച്ചു ശ്രദ്ധ തെറ്റിക്കാകാനുള്ള കമ്പനിയുടെ ശ്രമം മാത്രമാണ് ഈ വാദം.  കൂടാതെ ഇത്രയും കാലം തെങ്ങുകള്‍ കുലച്ചു നിന്നിരുന്ന പ്രദേശത്തു ഇപ്പോഴാണ് കൃഷി സാധ്യമാകാത്തത് എന്നതും ഇത് പ്രകൃത്യാ ഉള്ള പ്രശ്നമല്ല എന്നതിന് തെളിവാണ്.

മുട്ടം പള്ളിയുടെ കിണര്‍ ഉപയോഗിച്ച് കുടി വെള്ളം നല്‍കാനുള്ള പദ്ധതി നാട്ടുകാര്‍ തടഞ്ഞു എന്നത്:
മുട്ടം പള്ളിയുടെ കിണറിനോ, അതിന്റെ ടാങ്കിനോ കമ്പനി പറയുന്ന തരത്തില്‍ കൂടുതല്‍ വീടുകള്‍ക്ക് കുടിവെള്ളം നല്‍കാനുള്ള ശേഷി ഇല്ല മാത്രമല്ല അതിലെ വെള്ളം കുടിക്കാന്‍ യോഗ്യവുമല്ല. അതുകൊണ്ട് തന്നെയാണ് പ്രസ്തുത കിണറില്‍ നിന്നും വെള്ളം സംഭരിക്കുന്ന ടാങ്ക് കമ്പനി അധികൃതര്‍ ശുദ്ധിയാക്കുന്നത് നാട്ടുകാര്‍ തടഞ്ഞത്‌. നാട്ടുകാരുടെ കണ്ണില്‍ പൊടിയിട്ട് തല്‍കാലം പൊതുജന രോഷം അടക്കാനുള്ള വൃഥാ ശ്രമം ആണ് കമ്പനി നടത്തിയത്‌. മുട്ടത്തുകാര്‍ക്ക് വെള്ളം കിട്ടാത്തത് അല്ല പ്രശ്നം, നല്ല വെള്ളം കിട്ടാത്തതാണ്, അല്ലെങ്കില്‍ കിട്ടികൊണ്ടിരിക്കുന്ന ശുദ്ധ ജലം കമ്പനി നശിപ്പിക്കുന്നതാണ്.  കൂടാതെ ഈ കുടിവെള്ളം നല്‍കല്‍ പദ്ധതി എന്ന് പൂര്‍ത്തിയാക്കാന് സര്‍ക്കാര്‍ നിര്‍ദേശിച്ചത് എന്നും, അതിന്റെ പ്രാരംഭ പ്രവര്‍ത്തനം നടത്തിയ തീയതിയും പരിശോധിച്ചാല്‍ കമ്പനിയുടെ വഞ്ചന കൂടുതല്‍ വ്യക്തമാകും

വര്‍ഷങ്ങളായി ഈ വെള്ളം കാവിലെ വളപ്പ് തോട് വഴി മുട്ടം പാലക്കോട് പുഴയിലാണ് എത്തുന്നത് എന്ന കമ്പനിയുടെ അവകാശ വാദം: 
ഇത് തട്ടിപ്പാണ്. ഈ തോടിന്റെ കമ്പനിയുടെ ഭാഗം മുതല്‍, പുഴ വരെയുള്ള (ഇതെഴുതുന്ന സമയത്തും) ഭാഗം പരിശോധിച്ചാല്‍ മാത്രം മതി ഇത് തെറ്റാണ് എന്ന് മനസിലാകാന്‍. ചെളിയും, കെമിക്കലും ഒഴുക്കി വിട്ടത് കാരണം, കമ്പനിയുടെ ഭാഗം മുതല്‍ അങ്ങോട്ട് മീറ്ററുകള്‍ ആഴത്തിലും വീതിയിലും ചെളിയും മറ്റും വ്യാപിക്കുകയാണുണ്ടായത്. വെള്ളം മുട്ടം പുഴയില്‍ എത്തിയിട്ടില്ല. രണ്ടര കിലോ മീറ്ററുള്ള തോടിന്റെ ഏകദേശം മുന്നൂറോളം മീറ്റര്‍ മാത്രമാണ് ഇനി ഈ മാലിന്യം എത്താന്‍ ബാക്കിയുള്ളത്. അതുകൂടി കഴിഞ്ഞാല്‍ പൈപ്പില്ലാതെ നേരിട്ട് തന്നെ പുഴയിലാണ് മാലിന്യം എത്തിപ്പെടുക. ഈ തോടില്‍ മുമ്പത്തെപ്പോലെ ഇന്ന് ജീവജാലങ്ങള്‍ക്ക് കഴിയാനാവുന്നില്ല. അതെ സമയം മുട്ടം മുഴുവന്‍ ഇത്തരം വെള്ളമാണ്, അത് കാരണമാണ് ഈ തോട് മോശമാവുന്നത് എന്ന് വാദിക്കുന്ന കമ്പനി, ഈ തോടിന്റെ പരിസരത്തുള്ള മറ്റു കൊച്ചു തടാകങ്ങള്‍ പരിശോധിച്ചാല്‍, കമ്പനി കെമിക്കല്‍ എത്തിപ്പെടാത്ത പ്രദേശമെങ്കില്‍ അവിടെ ജീവജാലങ്ങളും മീനും കാണാം. പൈപ്പ് ഇട്ടു, ട്രീറ്റ് ചെയ്യാത്ത വെള്ളം വിടുന്നത് കാരണം, രണ്ടര കിലോ മീറ്ററില്‍ പൈപ്പ് പൊട്ടിയ പ്രദേശത്തു ഒഴികെ, ബാക്കി കെമിക്കല്‍സ്‌ നേരിട്ട് പുഴയില്‍ പതിക്കാന്‍ തുടങ്ങിയത് കാരണം ആണ് പുഴയുടെ ആ ഭാഗം നിറം മാറി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

തോട് കമ്പനി ശുദ്ധിയാക്കുന്നു എന്ന വാദം:
കമ്പനി തോടിലെ ചെളി വാരി ശുദ്ധിയാക്കി എന്നത് മറ്റൊരു തട്ടിപ്പ് ആണ്. മഴക്കാലത്തിനു മുമ്പ്, പൊതു ജന രോഷം ഭയന്ന് ആ പ്രവൃത്തി തുടങ്ങുകയും, മഴ പെയ്യുന്നതോടെ ഇനി ചെയ്യാനാവില്ല, ഇനി മഴ മാറിയാല്‍ ചെയ്യാം എന്ന് പറഞ്ഞു നിര്‍ത്തുകയാണ് വര്ഷാ വര്‍ഷങ്ങള്‍ ആയി ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നത്.  കൂടാതെ വര്ഷാ വര്‍ഷങ്ങളില്‍ പൂര്‍ണ്ണമായും ഈ രണ്ടര കിലോ മീറ്റര്‍ വരുന്ന തോട് കമ്പനി കേമിക്കലും, മഞ്ഞ നിറവും കലര്‍ന്ന ചെളിയും മറ്റും കോരി ശുദ്ധിയാക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തതായി കാണുന്നു. ഇന്ന് ഈ തോട് പരിശോധിക്കുകയാണ് എങ്കില്‍ നിഷ്പക്ഷമായി കാര്യങ്ങള്‍ വിലയിരുത്താന്‍ തയാറുള്ള ആര്‍ക്കും മനസിലാകും അതിലെ മാലിന്യത്തിന്റെ അളവും, അത് എവിടെ നിന്ന് അവിടേക്ക് അടിയുന്നു എന്നതും, ശുദ്ധിയാക്കുന്നു എന്ന് വാദിക്കുന്നത് സത്യമോ എന്നതും. 

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി എന്ന വാദം:
കോടികളുടെ കുടിവെള്ളം നശിപ്പിക്കുന്ന ഈ കമ്പനി, വരും കാലങ്ങളില്‍ സര്‍ക്കാരിന് തന്നെ കോടികളുടെ ബാധ്യതയുണ്ടാക്കുന്നവിധത്തില്‍ ഒരു പ്രദേശത്തിന്റെ  ആകമാനം കുടിവെള്ളം നശിപ്പിച്ചു കൊണ്ടിരിക്കയാണ്.  തുച്ചമായ 18 ലക്ഷത്തോളം രൂപയാണ് വര്ഷം ഏകദേശം ഈ കമ്പനി സര്‍ക്കാരിലേക്ക് ലാഭ വിഹിതം അടച്ചു കൊണ്ടിരിക്കുന്നത്.  ഈ വര്ഷം സാമ്പത്തിക സഹായമായി സര്‍ക്കാരില്‍ നിന്ന് വാങ്ങിയത് 450 ലക്ഷവുമാണ്.  അടക്കുന്ന തുച്ചമായ തുകയുടെ കണക്ക് പെരുപ്പിച്ചു കാട്ടി, ധന സഹായമെന്ന പേരില്‍ തിരിച്ചു വാങ്ങുന്ന വന്‍ തുകയുടെ കണക്ക് മനപ്പൂര്‍വ്വം ഒളിപ്പിച്ചു  സര്‍ക്കാരിനെ അടക്കം വിഡ്ഢികളാക്കുകയാണ് ഈ കമ്പനി ചെയ്യുന്നത്.  പൊതുജനത്തിനു കുറഞ്ഞ നിരക്കില്‍, നല്ല ഭക്ഷണം നല്‍കി വെറും രണ്ടു മാസം കൊണ്ട് തന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജെയിലില്‍ നിന്നും ഉണ്ടാക്കുന്ന ചപ്പാത്തിയും ഭക്ഷണവും വിറ്റ് അവര്‍ സര്‍ക്കാരിലെക്ക് അടച്ചത്‌ 14 ലക്ഷവും, (ഇപ്പോള്‍ കോടികളുമായി) എന്ന കണക്ക് ഇതോടൊപ്പം കൂട്ടി വായിക്കണം എന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.  അവര്‍ ഒരാളുടെയും കുടിവെള്ളം മുട്ടിക്കുകയല്ല, മറിച്ച്, മറ്റു സ്വകാര്യ ഹോട്ടലുകള്‍ കൊള്ള-വില ഈടാക്കുന്ന ഭക്ഷണ സാധനങ്ങള്‍ വളരെ കുറഞ്ഞ നിരക്കില്‍ നല്‍കി പൊതു ജനത്തെ സഹായിക്കുകയാണ് ചെയ്യുന്നത് എന്നും ഉണര്ത്തട്ടെ.

Thursday, August 7, 2014

ചൈന ക്ലേ സമരം: നിസ്സഹാകരിക്കുന്നവരോട് കുറച്ചു കാര്യങ്ങള്‍



ചൈന ക്ലേ സമരം: നിസ്സഹാകരിക്കുന്നവരോട് കുറച്ചു കാര്യങ്ങള്‍

20 ല്‍ അധികം വര്‍ഷങ്ങളായി വിഷ മാലിന്യം മുട്ടം തോടിലൂടെ പാലക്കോട് പുഴയിലേക്ക് ഒഴുക്കി വിടുക വഴി തോടിനു ഇരു വശത്തും നൂറുകണക്കിന് കിണറുകള്‍ പൂര്‍ണ്ണമായും മലിനമാക്കപ്പെടുകയും, കൃഷി നശിക്കുകയും ക്യാന്‍സര്‍ പോലുള്ള  മാരക രോഗങ്ങള്‍ പ്രദേശത്തു വ്യാപിക്കുകയും ചെയ്യുന്നു.  ഈ മലിനീകരണ പ്രക്രിയ ഉടന്‍ നിര്‍ത്തിക്കാത്ത പക്ഷം മുട്ടം ജനവാസയോഗ്യമല്ലാതാവും.  നാട്ടുകാര്‍ മാറാരോഗികളാവും.  പുത്തന്‍ തലമുറയ്ക്ക് വേദനകള്‍ സഹിക്കാന്‍ മാത്രമേ നിര്‍വ്വാഹമുണ്ടാകൂ. അത്തരമൊരു തിരിച്ചറിവില്‍ നിന്നാണ് ചൈന ക്ലേ മലിനീകരണത്തിന് എതിരെ പൊതു ജന പ്രക്ഷോഭം ഉയരുന്നത്.

ഈ ദുരവസ്ഥ മാറുന്നതിനു നാം കിണഞ്ഞു ശ്രമിക്കുമ്പോഴും, തൊട്ടടുത്ത പ്രദേശവാസികള്‍ പോലും നമ്മോട് സഹകരിക്കുമ്പോഴും, നമ്മുടെ നാട്ടുകാരുടെ പ്രാതിനിധ്യം വേണ്ടത്ര നമുക്ക് ലഭിച്ചിട്ടില്ല, ലഭിക്കുന്നില്ല. എന്ത് കൊണ്ട്?

പലരെയും യോഗങ്ങള്‍ക്കും, മറ്റു പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനുമായി ക്ഷണിക്കുമ്പോള്‍ ലഭിക്കുന്ന മറുപടി പലതാണ്.  ദുഃഖകരമെന്നു പറയട്ടെ ഭൂരിഭാഗം ആള്‍ക്കാര്‍ പറയുന്ന കാരണങ്ങളും അവരുടെ ഉദാസീനത, മടി എന്നിവ മറച്ചു വെക്കാന്‍ അവര്‍ കണ്ടെത്തുന്ന പൊട്ടന്‍ ന്യായങ്ങളാണ്.

·                     കുറെ കാലമായല്ലോ സമരം ചെയ്യുന്നു, എന്നിട്ടെന്തായി... ഇങ്ങിനെ നാം കുറെ കണ്ടതാ
അതെ... ഈ സമരം കുറെ കാലമായി എന്ന് നിങ്ങള്‍ മനസിലാക്കിയിട്ടുണ്ട് എന്നത് നല്ല കാര്യം.  ഒരിക്കല്‍ സമരം ചെയ്തു അത് പൂര്‍ണ്ണ വിജയം കണ്ടില്ല എങ്കില്‍ മടക്കി കുത്തി വീടിലിരിക്കണം എന്നാണോ?  ഭാവി തലമുറയ്ക്ക് വേണ്ടിയുള്ളതാണ് ഈ സമരം. ഒരു നാടിനു മുഴുവന്‍ വേണ്ടി. ഞങ്ങള്‍ സമരം ചെയ്യും ലക്‌ഷ്യം കാണും വരെ. ആ ലക്‌ഷ്യം എവിടെയെന്നു വിദൂര കാഴ്ച പോലും ഇല്ല എങ്കിലും. പക്ഷെ ഞങ്ങള്‍ക്ക് ഉറപ്പുണ്ട് ഈ സമരത്തിന്റെ അവസാനം ഞങ്ങളുടെ ലക്‌ഷ്യം ഞങ്ങളെ കാത്തിരിക്കുന്നുണ്ട് എന്ന്. അന്ന് നിങ്ങളും നിങ്ങളുടെ കുട്ടികളും, നിങ്ങളുടെ കൃഷിയും ആ ഗുണം അനുഭവിക്കും. ആരോ നേടിത്തന്ന സൗകര്യം അന്ന് നിങ്ങള്ക്ക് മതിയാവോളം ആസ്വദിക്കാം.
·                     സമയമില്ല... ജോലിയുണ്ട്... അതുണ്ട് ഇതുണ്ട് എന്ന ഒഴികഴിവുകള്‍
ഈ സമരത്തില്‍ പങ്കെടുക്കുന്നവര്‍ ജോലി ഇല്ലാത്തവരോ, കുടുംബം ഇല്ലാത്തവരോ, സമയം കളയാന്‍ ഒരു വഴിയും കാണാത്തത് കൊണ്ട് ഈ പ്രവര്‍ത്തനത്തില്‍ ഇറങ്ങിയവരോ അല്ല. ഭാവിയില്‍ നമ്മുടെ നാടിന്റെ സ്ഥിതി എന്തായിരിക്കും എന്ന് അകക്കണ്ണ് കൊണ്ട് കാണാന്‍ കഴിയുന്ന എല്ലാ സഹജീവികളെയും പോലെ സ്വകാര്യമായ നിരവധി കാര്യങ്ങള്‍ ഉണ്ടായിട്ടും ഈ സമരത്തിനു വേണ്ടി തങ്ങളുടെ വിലപ്പെട്ട സമയത്തില്‍, സമ്പത്തില്‍, ആരോഗ്യത്തില്‍ കുറച്ചു സ്വന്തം നാടിനു വേണ്ടി ചിലവഴിക്കാന്‍ ഇറങ്ങിയിട്ടുല്ലവരാണ് ഞങ്ങള്‍. മാതൃ രാജ്യത്തിനും പ്രദേശത്തിനും വേണ്ടിയും, കുടി വെള്ളത്തിനും, ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി സമരം ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലം തീര്‍ച്ചയായും ലഭിക്കും എന്ന ഉത്തമ വിശ്വാസത്തില്‍ തന്നെയാണ് നിങ്ങള്‍ ഇറങ്ങിയിട്ടുള്ളത്.
*    കമ്പനിയില്‍ നിന്ന് പണം വാങ്ങി സമരത്തെ മുമ്പ് ഒറ്റിയിട്ടുണ്ട് ഇത് അതിനൊക്കെ വേണ്ടിയല്ലേ
    കൃമികളും നികൃഷ്ട ജീവികളും, ചെന്നായ്ക്കളും എല്ലാം ഉണ്ടാകും എല്ലായിടത്തും.  പക്ഷെ അവയെ കണ്ടെത്തി ദൂരെയാക്കുക, ആട്ടിയോടിക്കുക.  ആരെങ്കിലും വെച്ച് നീട്ടുന്ന കറന്‍സി കണ്ടു പൊതുജന സമരത്തെ ഒറ്റികൊടുക്കാന്‍ മാത്രം നീചന്‍മാരായ ആരും ഈ സമരത്തില്‍ ഉണ്ട് എന്ന് ഞങ്ങള്‍ മനസിലാക്കുന്നില്ല.  പുറത്തു നിന്ന് വിമര്‍ശിക്കാതെ യോഗത്തില്‍ വരിക, അത്തരക്കാരെ ചൂണ്ടിക്കാണിക്കുക. പൊതു വിചാരണ ചെയ്യാം നമുക്ക് അത്തരക്കാരെ.  പങ്കെടുക്കാതെ ദൂരെ ഇരിക്കാന്‍ മാത്രം ഇത്തരം വിമര്‍ശങ്ങള്‍ അഴിച്ചു വിടാതിരിക്കുക
·                     താന്‍ കുടിക്കുന്നത് നല്ല വെള്ളമാണ്, എനിക്ക് രോഗങ്ങള്‍ ഇല്ല. അതുകൊണ്ട് ഞാന്‍ എന്തിനു സമരത്തിനു വരണം
താങ്കളുടെ കിണര്‍ വെള്ളം, അല്ലെങ്കില്‍ കുടിക്കുന്ന വെള്ളം ഒന്ന് ലാബില്‍ കൊണ്ട് പോയി ടെസ്റ്റ്‌ ചെയ്യുക. ബാക്ടീരിയ ഉണ്ടോ എന്ന ടെസ്റ്റ്‌അല്ല. എന്തൊക്കെ കെമിക്കല്‍ അതിലുണ്ട് എന്ന ടെസ്റ്റ്‌ ചെയ്യുക. കാരണം കെമിക്കല്‍ അടിഞ്ഞ നിങ്ങളുടെ വെള്ളത്തില്‍ ബാക്ട്രീരിയയെ കാണാനാവില്ല കാരണം ബാക്ട്രീരിയയും ഒരു ജീവനുള്ള ജീവിയാണ്.  അത്തരം കെമിക്കല്‍ കൊണ്ട് എന്തൊക്കെ പ്രശ്നങ്ങള്‍ വരാം എന്നും പഠിക്കാന്‍ ശ്രമിക്കുക.  വീട്ടില്‍ ഇപ്പോഴുള്ള ശ്വാസം മുട്ടലും അലര്‍ജ്ജിയും പാരമ്പര്യ രോഗമാണോ അതോ ഇത് മൂലം വന്നതാണോ എന്ന് അപഗ്രധിക്കുക.
·                     തനിക്ക് വിദ്യാഭ്യാസമുണ്ട് നല്ല ജോലിയുണ്ട്.... താന്‍ ഇതിലൊന്നും ഇടപെടേണ്ട ആളല്ല. രാഷ്ട്രീയവും ഇതുമൊക്കെ ജോലി ഇല്ലാത്തവന്മാര്‍ക്ക് ഉള്ളതാണ് എന്ന സ്വാര്‍ത്ഥ ചിന്ത.
തനിക്ക് അള്ളാഹു അനുഗ്രഹിച്ച വിദ്യാഭ്യാസവും തൊഴിലും നല്ല ശമ്പളവും വാങ്ങി തനിക്കും, തന്റെ മക്കള്‍ക്കും, ഭാര്യക്കും ജീവിക്കാന്‍ മാത്രമായി ഉള്ളതാണ് എന്നാണോ താങ്കള്‍ ധരിച്ചിരിക്കുന്നത്?  താങ്കളെ പോലെ ഇത്തരം സ്വാര്‍ത്ഥ മോഹം ഉള്ളില്‍ വെച്ച് നാടിന്റെ പ്രശ്നങ്ങളില്‍ ഇടപെടാതെ പഠിക്കാനും ജോലി കണ്ടെത്താനും ശ്രമിച്ചിരുന്നു വെങ്കില്‍ താങ്കളേക്കാള്‍ ഉയര്‍ന്ന വിദ്യാഭ്യാസവും, ജോലിയും നേടാന്‍ കഴിയുന്ന അനവധി പേര്‍ ഈ സമരത്തിലുണ്ട് എന്ന് മനസിലാക്കുക. വിദ്യാഭ്യാസം നേടാന്‍ സാമ്പത്തിക പ്രയാസം മൂലമോ, ആരോഗ്യ പ്രശ്നങ്ങള്‍ മൂലമോ സാധിക്കാതെ വന്ന പാവപ്പെട്ടവന്നു വേണ്ടി, തന്റെ നാടിനു വേണ്ടി താന്‍ നേടിയ വിദ്യാഭ്യാസവും, അറിവും, ചിന്താ ശക്തിയും ചിലവിടുമ്പോള്‍ മാത്രമാണ് ആ വിദ്യാഭ്യാസം സുന്ദരമാകുന്നത്.  അല്ലാത്ത പക്ഷം അത് കുപ്പയിലെ മാണിക്യം മാത്രമാണ്.
·                     ഞങ്ങളെ യോഗത്തിനു വിളിക്കാറില്ല, അറിയാറില്ല...
ജുമാ നിസ്കാരങ്ങള്‍ക്ക് ശേഷവും, മറ്റും യോഗ വിവരങ്ങള്‍ അറിയിക്കാറുണ്ട്. ഈ സമര സമിതിയില്‍ മെമ്പര്‍ഷിപ് എടുക്കുക എന്ന രീതിയില്ല. നാടിലെ, ദുരിതം സഹിക്കുന്ന ഇവരും മെമ്പര്‍മാര്‍ ആണ്. ഇതു നിമിഷവും, ഇതു യോഗത്തിലും നല്ല ഉദ്ദേശ്യത്തോടെ നിങ്ങള്ക്ക് കയറി വരാം. സമരത്തില്‍ പ്രവര്‍ത്തിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളുമായി ഇടയ്ക്കിടെ ബന്ധപ്പെട്ടാല്‍ നിങ്ങള്ക്ക് യോഗം നടക്കുന്ന വിവരങ്ങളും ദുരിതത്തിന്റെ വ്യാപ്തിയും മനസിലാക്കാം.

നാടില്‍ ക്യാന്‍സറും, ആസ്ത്മയും, ശ്വാസകോശ രോഗങ്ങളും, കിഡ്നി ലിവര്‍, ത്വക്ക്‌ രോഗങ്ങള്‍, അലര്‍ജ്ജി എന്നിവ പടരുകയാണ്. വെള്ളം നാള്‍ക്കു നാള്‍ അടുത്ത കിനരുകളിലേക്ക് വ്യാപിച്ചു ഓരോ കിണറുകളും നശിപ്പിക്കപ്പെടുകയാണ്. കൃഷി നശിച്ചു കൊണ്ടിരിക്കുന്നു. മല്‍സ്യ സമ്പത്തും പുഴയും നശിപ്പിക്കപ്പെടുന്നു.  നാം ഇപ്പോള്‍ തന്നെ വൈകിയിരിക്കുന്നു... ഇനിയും വൈകിയാല്‍ ഒരിക്കലും തിരിച്ചു കൊണ്ട് വരാന്‍ കഴിയാത്ത മാരകമായ ഒരവസ്ഥ നമ്മുടെ നാടിനു പിടിപെടും...  എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലപോലെ മറ്റൊരു പ്രേത ബാധിത നാടായി ഈ പ്രദേശംമാറും.

നല്ല വെള്ളത്തിനും, ശുദ്ധ വായുവിനും, നല്ല മണ്ണിനും, ആരോഗ്യത്തിനും, നാടിനും ഭാവി തലമുറക്കും വേണ്ടി ഇറങ്ങുക... ഭിന്നതകള്‍ മാറ്റി വെക്കുക...

എന്റെ മക്കള്‍ കുടിക്കുന്ന വെള്ളം നശിപ്പിക്കപെടുന്നു.... അതിനു ഒരു വഴി കണ്ടെത്തി തരൂ മക്കളെ എന്ന് വിലപിക്കുന്ന പാവപ്പെട്ട ഉമ്മമാര്‍ക്ക്‌ വേണ്ടി, ക്യാന്‍സറും മറ്റു രോഗങ്ങളും പിടിക്കപ്പെട്ട സഹജീവികളോട് അല്പമെങ്കിലും കാരുണ്യം തോന്നുന്നു എങ്കില്‍... നിഷ്കളങ്കരായ കൊച്ചു മക്കള്‍ കുടിക്കുന്നത് വിഷ ജലം ആണ് നാളെ അവരുടെ കരളിനെയും കിഡ്നിയെയും അത് നശിപ്പിച്ചേക്കാം എന്ന അറിവ് താങ്കളുടെ ഹൃദയത്തെ വേദനിപ്പിക്കുന്നു എങ്കില്‍...

വരൂ... നമുക്കൊന്നിച്ച് ശ്രമിക്കാം....

Reply 01

08 August 2014:
S U Rafeeque Muttam ചൈനക്ലെയുമായി ബന്ദപ്പെട്ട കാര്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ മറുപടി പറയാന്‍ അര്‍ഹന്‍ V Vinod Aduthila യാണ് അദ്ദേഹം പറഞ്ഞാല്‍ ചിലര്‍ക്ക് വേദ വാക്യമായിരിക്കും പക്ഷെ അയാള്‍ സുതാര്യമായി പറയാനുള്ള വഴി താത്വികമായിമായി ചിന്തിക്കുകയാണ് .ലീഗ് നേതാക്കള്‍ എന്ത് പറഞ്ഞാലും ചെയിതാലും ചിലര്‍ക്ക് വയറു നിറയില്ല.കാരണം ലീഗ് നേതാക്കളുടെ ഇറച്ചിക്ക് രുചി കൂടും.ലീഗിന്‍റെ നേതാക്കള്‍ ചൈനക്ലേ സന്ദര്ഷിക്കാത്തതിലാണ് ചിലര്‍ക്ക് പരിഭവം.കെ എം ഷാജി എം എല്‍ എ സന്ദര്‍ശിച്ചപ്പോള്‍ ചില അല്പന്മാര്‍ പറഞ്ഞ വാക്കുകളും,ഫോട്ടോ എഡിറ്റിംഗും ആരും മറന്നിട്ടില്ല.ഇനി ഇവിടെ കുരയ്ക്കുന്ന പല പാര്ട്ടികാര്‍ക്കുമുണ്ടല്ലോ നല്ല തണ്ടും തടിയുമുള്ള നേതാക്കള്‍ അവരൊക്കെ എന്തെ കാശിക്കു പോയതാണോ?അതോ നിങ്ങളൊക്കെ പറയുന്നത് പോലെ ചൈനനക്ലെയില്‍ നിന്നുള്ള മാസപ്പടി നേരത്തെ വാങ്ങി പെട്ടിയിലാക്കിയോ? ഈ സമരവുമായി ബന്ടപ്പെട്ടു ഒരു തരത്തിലും രാഷ്ട്രീയ വേര്‍തിരിവോടെ കാര്യങ്ങളെ കാണേണ്ട എന്ന് ഞങ്ങളൊക്കെ മനസ്സില്‍ നിശ്ചയിച്ചതാ പക്ഷെ ലോകത്ത് എന്ത് സംഭവിച്ചാലും ലീഗിന്‍റെ ഒരു റാത്തല്‍ ഇറച്ചിക്ക് വേണ്ടി വെമ്പല്‍ കൊള്ളുന്ന അഭിനവ ജൂതസന്മാരുടെ ഉദ്ദേശ ശുദ്ധി ചൈനക്ലെ ദുരിതമോ,മറ്റു വല്ലതോ അല്ല അവരുടെ ഉള്ളിലുള്ള ചൈനക്ലയെക്കാള്‍ കാഠിന്യം കൂടിയ വിഷം നാട്ടില്‍ ഒഴുക്കി വിടുക എന്ന ഒരറ്റ ലക്‌ഷ്യം മാത്രമാണ്.സ്വാഭാവികമായും ചിലര്‍ക്ക് വീണ്ടും കുരുപൊട്ടിയെക്കാം ലീഗല്ലേ കേരളവും,പഞ്ചായത്തും,ഭരിക്കുന്നതെന്ന വാദവുമായി വരും,അവരോടായി പറയട്ടെ നിങ്ങളും,നിങ്ങള്‍ പ്രദിനിദാനം ചെയ്യുന്ന പാര്‍ട്ടിക്കാരും ഈ പറഞ്ഞ ഭരണ സമിതികള്‍ക്കെതിരെ സന്ദിയില്ല സമരം ചെയ്യൂ.എന്നിട്ട് സത്യങ്ങള്‍ പുറത്തു കൊണ്ട് വരൂ ജനങ്ങള്‍ അറിയട്ടെ!ഇല്ലെങ്കില്‍ ഏതെങ്കിലും ഒരാള്‍ കമ്പനിക്കെതിരെ കേസ് കൊടുക്കാനുള്ള നിയമ വശങ്ങള്‍ പഠിച്ചു ഒരു പെറ്റീഷന്‍ ചാര്‍ജ്ജു ചെയ്യൂ (ഈ ഗ്രൂപ്പില്‍ തന്നെ പല ബുദ്ധിജീവികളും വാഴുന്നതല്ലേ). അപ്പോള്‍ കാണാം ആരൊക്കെ ഈ കേസില്‍ കക്ഷിയാവുമെന്നും,ഇതിനെ പൂട്ടിക്കെട്ടാനുള്ള യുദ്ധത്തില്‍ പങ്കു ചേരുമെന്നും.......



Reply:
റഫീക്ക്, വെറുതെ ഒന്ന് മുഹമ്മദ്‌ അലി മാഷോട് ചിലത് സംസാരിക്കുക. ഈ വിഷയത്തില്‍ നാം അനുഭവിക്കുന്ന തടസ്സം എവിടെയൊക്കെയാണ് എന്നത്. കൂടാതെ നൌഷാദ് മാന്ന, ടി. പി. അബ്ബാസ് ഹാജിക്ക എന്നിവരോടും അന്വേഷിക്കുക. അവര്‍ക്കൊക്കെ പലതും മനസിലായിട്ടുണ്ട്. മാഷിന്റെ ഇക്കഴിഞ്ഞ യൂത്ത് ലീഗ് ധര്നയിലെ പ്രസംഗം ഒന്ന് കേട്ട് നോക്കുക. കുറച്ചു കൂടി ചിലത് മനസിലാകും. പഞ്ചായത്ത് എന്ന് പറയുന്ന ഭരണകൂടം മുട്ടം ജനതയെ വന്ജിക്കുകയാണ് എന്ന് പറയുമ്പോള്‍, പഞ്ചായത്ത് എന്ന് പറയുന്നത് ഒരു വിനോദ് അല്ല. ഒരു സെക്രട്ടറിയും അല്ല. അവിടെ ഭൂരിപക്ഷം മെമ്പര്‍മാരും പ്രതിനിധീകരിക്കുന്ന പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല എങ്കില്‍ ആ പാര്‍ട്ടിയുടെ കൂടി കുറ്റമാണ് എന്ന് സമ്മതിക്കാനുള്ള മനോ വിഷമം ഒരു തരം അന്ധമായ രാഷ്ട്രീയത്തില്‍ നിന്ന് വരുന്നതാണ്. അത് നിങ്ങളൊക്കെ മാറ്റി വെക്കുന്ന സമയം ഈ സമരം നേരായ വഴിക്ക് പോകുകയും ചെയ്യും സെക്രട്ടറി എന്നവരും അവന്റെ ധര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്യും.

ഇടതന്റെ സഹായം ഈ സമരത്തിനോ നമ്മുടെ നാടിനോ കിട്ടുമെന്ന ഒരു പ്രതീക്ഷയും അതി മോഹവും വ്യക്തിപരമായി എനിക്കില്ല. എം. എല്‍. എ രാജേഷ്‌ ഒരു പക്ഷെ വ്യക്തിപരമായി എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ പോലും പാര്‍ട്ടി പറയുന്നതിന് അപ്പുറം അദ്ദേഹത്തിനു ഒന്നും ചെയ്യാന്നാവില്ല. അവര്‍ക്ക് ഒരു മെമ്പറെ പോലും നല്‍കാത്ത ഒരു ഭാഗത്തിന് വേണ്ടി അവര്‍ ചെയ്യാന്‍ അനുവദിക്കുകയും ഇല്ല. അതുപോലെ അല്ല ലീഗ്. പൂര്‍ണമായും മെമ്പര്‍മാരെ (അവര്‍ ഒരു വസ്തുവിനും കൊല്ലാത്തതായിട്ടും, മത്സരിക്കുന്ന പാര്‍ട്ടിയോടുള്ള സ്നേഹം കാരണം) വിജയിപ്പിച്ചു വിട്ട ഒരു പ്രദേശത്തിന് ഗുണം ചെയ്യേണ്ടത് ആ പാര്‍ട്ടിയുടെ ധാര്‍മിക ഉത്തരവാദിത്വമാണ്. ഇത് ഒന്നോ, രണ്ടോ, അന്ജോ പത്തോ വര്‍ഷമായുള്ള പ്രശ്നവുമല്ല!

പഞ്ചായത്തില്‍ നിന്നും ഈ നാട്ടില്‍ ഒരു മാരകമായ മലിനീകരണ പ്രശ്നം ഇവിടെ ഉണ്ട് എന്നാ രീതിയിലുള്ള ആത്മാര്‍ഥമായ ഒരു കത്ത് പോലും സത്യത്തില്‍ മുകളിലോട്ടു പോയിട്ടില്ല. എന്നാല്‍ ശുദ്ധ കള്ളത്തരം പലതും പോയിട്ടും ഉണ്ട്. (തെളിവുകള്‍ നിരത്തി തരാം, വേണമെങ്കില്‍). കമ്പനി കൊടുത്ത കള്ളത്തരങ്ങള്‍ സര്‍ക്കാര്‍ “ഇതൊക്കെയാണ് ഞങ്ങള്‍ക്ക് കിട്ടിയത്” എന്നാ രീതിയില്‍ പഞായത്തിനു അയച്ചപ്പോള്‍, അതൊക്കെ കള്ളമാണ് സത്യമല്ല എന്ന് എഴുതി അറിയിക്കാനുള്ള സാമാന്യ മര്യാദയും ഉദാസീനത (എന്ന് കരുതാനേ പറ്റൂ... സത്യം അതലാ എങ്കിലും) കാരണം പഞ്ചായത്ത് ചെയ്തിട്ടില്ല. അതിനു മറുപടി നല്‍കാന്‍ നമ്മള്‍ തയ്യാറാക്കിയ കത്ത് പഞ്ചായത്ത് പ്രസിഡദാന്ടിനു നല്‍കിയപ്പോള്‍ അവര്‍ നല്‍കിയ മറുപടി “നിങ്ങളുടെ ചൈന ക്ലേ പ്രശ്നം നോക്കാന്‍ മാത്രമല്ല പഞ്ചായത്തില്‍ ജോലി” എന്നാണു. (അതെ, റോഡും, പാലവും കരാര്‍ കൊടുത്ത് വല്ലതും തടയുമോ എന്ന് നോക്കലാനല്ലോ കാര്യമായ ജോലി!).

26 വര്‍ഷത്തിലധികമായി മലിനീകരണം നടത്തുന്ന ഈ കമ്പനിയുമായി നാട്ടുകാര്‍ നടത്തുന്ന സമരം പല തലങ്ങളിലും, പല രീതിയിലും ഉയര്‍ന്നിട്ടും ഒരു വര്ഷം മുമ്പ് വരെ പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ ചൈന ക്ലേ മലിനീകരണ പ്രശ്നവും ആയി ബന്ധപ്പെട്ടു അവിടെ ഒരു ഫയല്‍ പോലും ഇല്ല എന്നാണു മറുപടി നല്‍കിയത്. വ്യവസായ വകുപ്പ് മന്ത്രിക്ക് വ്യക്തമായ തെളിവുകളോടെ കാര്യങ്ങള്‍ അവതരിപ്പിക്കുകയും, ഈ കമ്പനിയുടെ ചൈന ക്ലേ പ്രദേശത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന് വ്യക്തമായി പഞ്ചായത്ത് ആവശ്യപ്പെടുകയും ചെയ്‌താല്‍, അതിനെതിരെ കമ്പനി നിരത്തുന്ന വാദങ്ങള്‍ പഞ്ചായത്ത് തന്നെ പൊളിച്ചു കൊടുത്താല്‍ അദ്ദേഹത്തിനു അത് എളുപ്പമാനാണ്. പക്ഷെ, ഈ വിവരങ്ങള്‍ പാര്‍ട്ടി തലത്തില്‍ ബന്ധപ്പെട്ടവരോട്, കണ്ണൂര്‍ ജില്ല നേതാവായ മൌലവി മുഖേന വരാന്‍ ആവശ്യപ്പെട്ടത് അറിഞ്ഞിരുന്നു. ബന്ധപ്പെട്ടിരുന്നോ? ഞങ്ങള്‍ അറിയില്ല, കാരണം ഞങ്ങള്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരാണ്... നിങ്ങളാണ് മറുപടി നല്‍കേണ്ടത്.

നാടിലേക്ക് വിഷമോഴുക്കുന്ന ഒരു കമ്പനിയില്‍, നിങ്ങളുടെ ഒരു പ്രതിനിധി ഉണ്ട് എന്നതിനര്‍ത്തം, ഈ വിഷമോഴുക്കുന്നതില്‍ നിങ്ങള്ക്ക് കൂടി പങ്കുണ്ട് എന്നാണു. അല്ലെങ്കില്‍, അവിടെ ട്രീട്മെന്റ്റ് പ്ലാന്റ് എന്നാ സംഭവം പ്രവര്‍ത്തിക്കാതെ വിഷം ഒഴുക്കിവിടുന്നതിനു തടയിടാന്‍ നിങ്ങളുടെ പ്രതിനിധിക്ക് കഴിയണം. അദ്ദേഹം അവിടെ ഉണ്ടാവേണ്ടതുണ്ട് എന്നാണു പറയുന്നത് എങ്കില്‍, അതുവഴി നമ്മുടെ നാടിനു എന്ത് ഗുണം നിങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന് കൂടി പറഞ്ഞു തരൂ. വിമര്‍ശനങ്ങള്‍ ലീഗ് എന്നാ പാര്‍ട്ടിക്ക് നേരെ അല്ല... സാമ്പത്തിക മോഹം വെച്ച് ലീഗ് എന്നാ പ്ലാറ്റ്ഫോം ഉപയോഗിച്ച് സ്വന്തം കീശ വീര്‍പ്പിക്കാനും മറ്റു പലതും നേടാനും മാത്രം നേതൃ സ്ഥാനത്തിരിക്കുന്ന ചിലരെ സംരക്ഷിക്കുന്നതിനാലാണ്. ഷാജി. എം. എല്‍. എ പോലും പിന്നീട് പിറകോട്ടു വലിഞ്ഞത് ചില കൈ കടത്തലുകള്‍ കാരണം തന്നെയാണ്. അല്ലാതെ അദ്ദേഹത്തിനു ഒന്നും ചെയ്യാന്‍ കഴിയാഞ്ഞിട്ടല്ല.

മന്ത്രി കൂടി പങ്കെടുത്ത യോഗത്തില്‍ കേസുകള്‍ പിന്‍ വലിക്കാനും, പൈപ്പ് പുനസ്ഥാപിക്കാനും (അതില്‍ പങ്കെടുത്തവരുടെ കാര്യവും, തീരുമാനങ്ങളുടെ കാര്യവും ശരിയോ തെറ്റോ എന്നത് അവിടിരിക്കട്ടെ) തീരുമാനമായിട്ടു, പൈപ്പ് പുനസ്ഥാപിച്ചു, പക്ഷെ കേസുകള്‍ പിന്‍ വലിച്ചോ? അതിനു പോലും പറ്റാത്ത ഒരു അധികാരമാണോ നിങ്ങളുടെ കയ്യിലുള്ളത്? സാധാരണക്കാരന് അറിയാം... എന്താണ് സംഭവിക്കുന്നത് എന്ന്... അതിനു കഴിയാഞ്ഞിട്ടല്ല, സമരത്തിലുള്ള ചിലര്‍ മറ്റു പാര്‍ട്ടി അനുഭാവികള്‍ ആയതു കൊണ്ട് കേസ് നല്ല രീതിയില്‍ നടക്കട്ടെ, അവരുടെ ഊര്‍ജ്ജം തനിയട്ടെ എന്നാ രീതിയിലുള്ള ഒരു നടപടിക്കായി നേതൃത്വം മൌനം പാലിക്കുകയാണ്...

ചീത്ത വിളിയും, കല്ലേറും പ്രതീക്ഷിച്ചു കൊണ്ട് തല്‍കാലം നിര്‍ത്തട്ടെ...