Monday, August 11, 2014

ആരുണ്ട്‌ ഈ സമരം ഏറ്റെടുക്കാന്‍?



മുട്ടം പ്രദേശത്തു ചൈന ക്ലേ മലിനീകരണം മൂലമുണ്ടാവുന്ന ഗുരുതര പാരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പല തവണ പൊതു ജന പ്രക്ഷോഭം രൂപം കൊണ്ടിട്ടുല്ലതാണ്. പക്ഷെ ഓരോ തവണയും പഞായത്തിന്റെയോ കമ്പനിയുടെയോ കള്ള വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു പ്രക്ഷോഭം തണുക്കുകയോ അതല്ല എങ്കില്‍ സമര പ്രവര്‍ത്തകര്‍ എന്ന വ്യാജേന സമര പ്രവര്‍ത്തകരില്‍ കയറി പറ്റി കമ്പനിയുടെയോ പഞ്ചായത്തിന്റെയോ ഔദാര്യം പറ്റി ജീവിക്കുന്ന വല്ലവന്റെയും കുടില തന്ത്രങ്ങളില്‍ പെട്ടോ സമരം തണുക്കുകയോ ഇല്ലാതാവുകയോ ചെയ്യുന്നു...

കുറച്ചു പൊതു ജനം ആവശ്യപ്പെട്ടത് കൊണ്ട് ഒരു പൊതു മേഖല സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ സാധിക്കില്ല. പക്ഷെ ഗുരുതര മലിനീകരണം തടയാന്‍ തീര്‍ച്ചയായും വ്യക്തമായ വഴികളുണ്ട്.

മാര്‍ഗ്ഗം A : ഉചിത മാര്‍ഗ്ഗേണ


1.                  പൊതു ജനം ആരോപിക്കുന്ന ഗുരുതര മലിനീകരണ, ആരോഗ്യ, അന്തരീക്ഷ പ്രയാസങ്ങള്‍ യാടാര്ത്യമാണ് എന്ന് സര്‍ക്കാരിന് ബോധ്യപ്പെടണം. ജനങളുടെ വാക്കുകള്‍ സാധാരണായി ഇത്തരം അവസരങ്ങളില്‍ കണക്കിലെടുക്കാറില്ല. കാരണം, രാഷ്ട്രീയ പ്രേരിതമായും കുറച്ച ജനങ്ങള്‍ കൂട്ടം ചേരാം.  അത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ ന്യായമായും റിപ്പോര്‍ട്ട് ചോദിക്കേണ്ടത് ജില്ലാ ഭരണാധികാരി കൂടിയായ ജില്ലാ കല്ലെക്ടരോടാണ്.  ആ ഘട്ടത്തില്‍ കളക്ടര്‍ പഞായത്തിനോടും റിപ്പോര്‍ട്ട് ചോദിക്കും.  ഈ അവസരത്തില്‍ സത്യാ സന്ധമായ റിപ്പോര്‍ട്ട് പഞ്ചായത്ത് അധികൃതര്‍ മുകളിലോട്ടു നല്‍കുക എന്നുള്ളതാണ് ഒന്നാമത്തെ നടപടി. ഇതിനാണ് പൊതുജനം പ്രക്ഷോഭം ചെയ്യുന്നത്.
ഇവിടെ അത്തരം ഒരു സത്യസന്ധമായ റിപ്പോര്‍ട്ട് പഞ്ചായത്ത് നല്‍കിയിട്ടില്ല. പകരം, പല തവണ, പല തരം റിപ്പോര്‍ട്ടുകള്‍ ആണ് നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടിയില്‍ പ്രദേശത്തു യാതൊരു മലിനീകരണ പ്രശ്നങ്ങളും നില നില്‍ക്കുന്നില്ല എന്ന് പോലും വന്ജനാത്മക റിപ്പോര്‍ട്ട് പഞ്ചായത്ത് നല്‍കിയിട്ടുണ്ട്.

2.                  പഞ്ചായത്ത് അത്തരം ഒരു സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞാല്‍, കമ്പനിക്ക്‌ എതിരാണ് റിപ്പോര്‍ട്ട് എന്ന് തോന്നിയാല്‍, കല്ലെക്ടര്‍ നേരിട്ടോ അദ്ദേഹത്തിന്‍റെ കീഴുദ്യോഗസ്തര്‍ മുഖേനയോ ആ റിപ്പോര്‍ട്ട് ശരിയാണോ എന്ന് പരിശോധിക്കുക ശേഷം മന്ത്രിക്കു അയക്കുക എന്നുള്ളതാണ് അടുത്തത്. 
പഞ്ചായത്ത് സ്ഥിരതയുള്ള ഒരു റിപ്പോര്‍ട്ട് നല്‍കാത്തതും, പൊതുജന രോഷം ഭയന്ന് ചില അവസരങ്ങളില്‍ മലിനീകരണം ഉണ്ട് എന്നും, കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിടണം എന്നുമൊക്കെ പ്രമേയങ്ങളും മറ്റും തയാറാക്കിയിട്ടുണ്ട്.  (പക്ഷെ നാട്ടുകാര്‍ കയറി ഇറങ്ങിയാല്‍ ഒരു പക്ഷെ മാസങ്ങള്‍ കഴിഞ്ഞോ മറ്റോ അത് അയച്ചു എന്നിരിക്കും) എങ്കിലും, ആ വിഷയങ്ങളില്‍ അത്മാര്‍ത്തത ഇല്ലാത്തത് കൊണ്ട് തന്നെ തുടര്‍ച ഉണ്ടായില്ല, അല്ലെങ്കില്‍ ഒരു കത്ത് മുകളിലോട്ടു അയച്ചു നിര്‍ത്തുന്നു. മാടായി പഞ്ചായത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഫയലിംഗ് രീതികളോ, മര്യാദയോ, രേഖകളോ ഇല്ലാത്തത് കൊണ്ട് തന്നെ ഫയല്‍ തീര്‍പ്പാകുക, അല്ലെങ്കില്‍ പെണ്ടിംഗ് ഫയലുകളിന്മേല്‍ പിന്നീട് സെക്രട്ടറിയോ, മറ്റാരെങ്കിലുമോ ഒരു വിശകലനം നടത്തുക എന്നീ പരിപാടികളും നമ്മുടെ പഞ്ചായത്തില്‍ ഇല്ല. അത് കൊണ്ട് തന്നെ അയച്ച ഒരു കത്തിന് മറുപടി വര്‍ഷങ്ങള്‍ കഴിഞ്ഞും ലഭിച്ചില്ല എങ്കിലോ, ഇനി ലഭിച്ചു എങ്കില്‍ തന്നെ അത് കൃത്യമായി ഫയലില്‍ ചേര്‍ത്തു തുടര്‍ നടപടി എടുക്കുക എന്നാ പരിപാടിയോ ഈ പഞ്ചായത്തില്‍ ഇല്ല. (ഈ ആരോപണം ശരിയാണോ എന്ന് അറിയാന്‍ പഞ്ചായത്തില്‍ ചെന്ന് ചൈന ക്ലേ സംബന്ധമായ ഫയല്‍ വിവരാവകാശ നിയമ പ്രകാരം പരിശോധിക്കാന്‍ സമയം ചോദിക്കുക.  അവര്‍ നല്‍കുന്ന സമയത്ത് പരിശോധിക്കാവുന്നതാണ്.. അങ്ങിനെ ഒരു ഫയല്‍ അവിടെ ഉണ്ട് എങ്കില്‍ (!!). ആദ്യ മണിക്കൂര്‍ സൌജന്യവും പിനീടുള്ള ഓരോ മണിക്കൂറിനും തുച്ചമായ ചാര്‍ജു നല്‍കണം. ആവശ്യമുള്ള പേജുകള്‍ മുഴുവന്‍ ഫോടോ കോപ്പി ആവശ്യപ്പെടാം. ഒരു കോപ്പി രണ്ടു രൂപ വീതം നല്‍കുക.  ശ്രമിക്കുക ഞാന്‍ എഴുതിയതുമായി വിയോജിക്കുന്നവര്‍)

3.                  പഞ്ചായത്തും, കല്ലെക്ടരും കമ്പനിയുടെ ഗുരുതര മലിനീകരണം സത്യമാണ് എന്നും, പൊതു ജനം ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍കൊണ്ട് കഷ്ട്ടപ്പെടുന്നു എന്നും റിപ്പോര്‍ട്ട് ചെയ്‌താല്‍ ഒരു പൊതു മേഖലാ സ്ഥാപനം എന്നതിനാലും, (തുച്ചമായ എണ്ണം എങ്കിലും) കുറച്ചു പേരുടെ തൊഴിലിനെ ബാധിക്കുന്ന പ്രശ്നം ആയതിനാലും, സര്‍ക്കാരിന് ഒരു അന്വേഷണ കമീഷനെ നിയമിക്കുകയോ, മെഡിക്കല്‍ പരിശോധനക്ക് ഉത്തരവിടുകയോ ചെയ്യാവുന്നതാണ്. ക്യാന്‍സര്‍ മൂലവും മറ്റും പൊതു ജനം കഷ്ട്ടപ്പെടുമ്പോള്‍ പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ധര്‍മ്മമാണ് സര്‍കാരില്‍ ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് വേഗത കൈവരുത്താനുള്ള നീക്കങ്ങള്‍ നടത്തുക എന്നുള്ളത്. 

ഈ ഘട്ടത്തില്‍ ഈ നാടിന്റെ സമരം ഇത്രയും കാലമായി എത്തിയില്ല എങ്കിലും, ഇത്തരം കാര്യങ്ങള്‍ക്ക് പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ണ്ണ പരാജയം ആണ് എന്ന് പറയുന്നതില്‍ യാതൊരു തെറ്റും ഇല്ല.  ഇതില്‍ പഞ്ചായത്ത് ഭരിക്കുന്ന പാര്‍ട്ടിക്ക് ഈ പരാജയത്തില്‍ നിന്നും അത്ര പെട്ടെന്ന് ഒഴിഞ്ഞു മാറാനും പറ്റില്ല.

മേല്‍ വഴിയിലൂടെ ജനങ്ങളുടെ പ്രശ്നം ശരിയായ രീതിയില്‍, ശരിയായ ഇടങ്ങളില്‍ എത്തേണ്ടതുണ്ട്.  ഓരോ വകുപ്പുകളിലും ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഉണ്ടാക്കപ്പെടാനും ഇത് ഉപകരിക്കും. അങ്ങിനെ ആകുമ്പോള്‍ ഇതൊരു പൌരനും വിവരാവകാശം വഴിയോ മറ്റോ കാര്യങ്ങള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് അറിയാനുള്ള മാര്‍ഗ്ഗം കൂടെ ആകും അത്. അല്ലാതെ ബഹു. മുഖ്യമന്ത്രിയോ, വ്യവസായവകുപ്പ് മന്ത്രിയോ, കണ്ണൂര്‍ ജില്ലക്ക് പുറമേ ഉള്ള ഏതെങ്കിലും നേതാവോ പരിസരത്തു മറ്റു വല്ല കാര്യത്തിനും വരുമ്പോള്‍ പരാതിയുടെ ഓരോ പകര്‍പ്പും കൊണ്ട് ചെന്ന് കൊടുത്ത്, രണ്ടു ഫോട്ടോ എടുത്തു ഫെയ്സ്ബുക്കില്‍ ഇട്ടോ, മറ്റു വല്ല കാര്യത്തിനും ചേരുന്ന പാര്‍ട്ടി യോഗത്തില്‍ കമ്പനി പൂട്ടണം എന്നൊരു തീരുമാനം കൂടെ കൂട്ടി ചേര്‍ത്തു പത്രത്തില്‍ കൊടുത്ത് സ്വന്തം ഫെയ്സ്ബുക്ക്‌ വാളില്‍ ചേര്‍ത്തത് കൊണ്ടോ പാവപ്പെട്ട കുഞ്ഞു മക്കള്‍ക്ക്‌ ഈ ഗുരുതര മലിനീകരണത്തില്‍ നിന്ന് രക്ഷയുണ്ടാവില്ല.  അത്തരം നേതാക്കള്‍ പരിസരത്തു വരുമ്പോള്‍, ഏറ്റവും കുറഞ്ഞത് ഈ മലിനീകരണം മൂലം കഷ്ട്ടപ്പെടുന്ന ഒരു മൂന്നു വീടും, മൂന്നു കുട്ടികളെയും എങ്കിലും അത്തരം നേതാക്കള്‍ക്ക് കാണിച്ചു കൊടുക്കുക. പല നേതാക്കള്‍ വരുമ്പോള്‍ ഹൃദയം മരവിക്കാത്ത, കുഞ്ഞുമക്കളുടെ വേദനകള്‍ മനസിലാക്കാനാവുന്ന ഒരു നേതാവെങ്കിലും അത് ഹൃദയത്തില്‍ തട്ടി മനസിലാക്കിയാല്‍ അദ്ദേഹത്തിന്‍റെ ഇടപെടല്‍ ഈ നാടിനു ഒരു ഗുണമായി ഭാവിച്ചേക്കാം.

മാര്‍ഗ്ഗം B : പഞ്ചായത്തിന്റെ നിയമപരമായ വഴി

ഇനി മറ്റൊരു മാര്‍ഗ്ഗം ഉള്ളത്, നിയമപരമായ ഇടപെടല്‍ ആണ്. അതിനു വേണം പഞ്ചായത്തിന്റെ അത്മാര്‍ത്തത. അത് തന്നെയാണ് ഈ പ്രശ്നത്തില്‍ ഇന്നുവരെ ഇല്ലാതിരുന്നതും.
ആ വഴി കൊച്ചു വിവേകത്തില്‍ തോന്നുന്നത് ഇങ്ങിനെ:

1.                  പഞ്ചായത്തില്‍ നിന്നും യാതൊരു വിധ ലൈസന്‍സും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ കാര്യത്തില്‍ പഞ്ചായത്ത് പറയുന്നത് സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനം പഞ്ചായത്ത് ലൈസന്‍സ് എടുക്കേണ്ടതില്ല എന്നുള്ളതാണ്. ആ വാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാര്യത്തിലേക്ക് പെട്ടെന്ന് കടക്കാന്‍ നാം അത് അംഗീകരിക്കാം ശരി. പക്ഷെ അത് സര്‍ക്കാര്‍ സ്ഥാപനം ആണ് എന്നതിന് പഞ്ചായത്തില്‍ എന്ത് രേഖയുണ്ട്?  എല്ലാര്ക്കും അറിയാം എന്നതോ, കമ്പനി അവകാശപ്പെടുന്നതോ പഞ്ചായത്തില്‍ തെളിവല്ല. അതിനു സര്‍ക്കാര്‍ നേരിട്ട് പഞ്ചായത്തിനു കത്ത്, സര്‍ക്കുലര്‍, ഉത്തരവ് നല്‍കിയിരിക്കണം. ഇത് സര്‍ക്കാര്‍ കമ്പനി ആണ് എന്നും, ലൈസന്‍സ് എടുക്കാന്‍ നിഷ്കര്ഷിക്കരുത് എന്നും, ഇത്ര കാലത്തേക്ക് അനുമതി നല്‍കണം എന്നും. അതുണ്ടോ നമ്മുടെ പഞ്ചായത്തില്‍?  എന്നെ വിമര്ഷിക്കുനവര്‍ക്ക് ഒന്ന് നേരിട്ട് അന്വേഷിക്കാവുന്നതാണ്.

2.                  സര്‍ക്കാര്‍ കമ്പനി ലൈസന്‍സ് എടുക്കേണ്ടതില്ല എന്ന് നിഷ്കരിഷിച്ച അതെ പഞ്ചായത്ത് രാജ് നിയമത്തില്‍ തന്നെയാണ് അധികാര പരിധിയിലെ കുടിവെള്ളം, അന്തരീക്ഷ മലിനീകരണം, കൃഷി നാശം എന്നിവ ഇലാതാക്കി സംരക്ഷിക്കാനുള്ള ബാധ്യത പഞായത്തിനാണ് എന്ന് വ്യക്തമാക്കുന്നത്. ആ വകുപ്പില്‍, ഇത്തരം മലിനീകരണം നടത്തുന്നത് സര്‍ക്കാര്‍ കമ്പനി ആണ് എങ്കില്‍ കയ്യും കെട്ടി നോക്കി ഇരിക്കണം എന്നൊരു ക്ലൌസ് നമ്മുടെ പഞ്ചായത്ത് കാണുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഭരിക്കുന്നവര്‍ തന്നെ പറയണം.


3.                  ട്രീട്മെന്റ്റ് പ്ലാന്റ് തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്‍കിയിട്ടുണ്ട്.
ആനയെ വാങ്ങാന്‍ അനുമതി വേണ്ട, തോട്ടി വാങ്ങാന്‍ വേണം എന്ന് പറയും പോലെ, കമ്പനി പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് വേണ്ട, അവരുടെ ട്രീട്മെന്റ്റ് പ്ലാന്റ് സ്ഥാപിക്കാന്‍ വേണം! അതോ ട്രീട്മെന്റ്റ് പ്ലാന്റ് പഞ്ചായത്തിന്റെ സ്ഥാപനം ആണോ?

4.                  പഞ്ചായത്തിന്റെ അധികാരത്തിലുള്ള തോടിലൂടെ കമ്പനിക്ക് ശുദ്ധീകരിച്ച വെള്ളം ഒഴുക്കാന്‍ (ശുദ്ധീകരിച്ച വെള്ളം മുട്ടത്തുകാര്‍ക്ക് ലഭികാതെ നേരിട്ട് പുഴയില്‍ എത്തിക്കാന്‍!) പൈപ്പിടാന്‍ കമ്പനിക്ക്‌ അനുവാദം നല്‍കണം എന്ന് സര്‍ക്കാര്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന് ഇത്തരം കാര്യങ്ങളില്‍ പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല എങ്കില്‍, ഈ ഒരു കൊച്ചു കാര്യത്തിന് എന്തിനു നേരിട്ട് അനുമതി നല്‍കാതെ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. മാടായി പഞ്ചായത്തില്‍ ഇരിക്കുന്നത് വിഡ്ഢികള്‍ ആയിരിക്കാം, അവരാല്‍ ഭരിക്കപ്പെടുന്നവര്‍ വോട്ടു ചെയ്തു പോയി എന്നത് കൊണ്ട് മാത്രം അവരെക്കാള്‍ വിഡ്ഢികള്‍ ആണ് എന്ന് ധരിച്ചിരിക്കയാണോ?

5.                  പൊതു ജന രോഷം തടയാന്‍, പ്രദേശത്തെ പാര്‍ട്ടി കൂടെ തീരുമാനിച്ചു എടുത്ത തീരുമാനം ആണ് ആ പൈപ്പ് എടുത്തു മാറ്റണം എന്നത്. പഞ്ചായത്ത് അതിനായി കമ്പനിക്ക്‌ കത്ത് കൊടുത്ത്. നാളിതുവരെ അതില്‍ യാതൊരു നടപടിയും ഇല്ല. അത് പൊതു ജനം ചെയ്തപ്പോള്‍ രാജ്യദ്രോഹം ചെയ്ത പ്രതികളെ പോലെ, നാടിനും, കൊച്ചു മക്കള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി സമരം ചെയ്ത യുവാക്കളെ കേസുകളില്‍ പെടുത്തി പീഡിപ്പിക്കുന്നു. അതിനു ചിലര്‍ ഒത്താശ ചെയ്യുകയും ചെയ്യുന്നു.

6.                  ആയതിനാല്‍ പഞ്ചായത്ത് ഭരിക്കുന്ന പാര്‍ട്ടിക്കും, പഞ്ചായത്ത് ഭരണ കൂടത്തിനും ഈ സമരത്തോട് ആഭിമുഖ്യം ഉണ്ട് എങ്കില്‍, പൊതു ജന വികാരം ഉള്‍കൊള്ളാന്‍ തയ്യാര്‍ എങ്കില്‍, പഞ്ചായത്ത് മുമ്പ് കൊടുത്ത പൈപ്പ് എടുത്തു മാറ്റാനുള്ള കത്തിന് മേല്‍ നടപടി കൈകൊള്ളുക. കമ്പനി ചെയ്യാന്‍ തയാര്‍ അല്ല എങ്കില്‍ പഞ്ചായത്ത് സ്വയം എടുത്തു മാറ്റി അതിനുള്ള ചെലവ് കമ്പനിയില്‍ നിന്നും വസൂലാക്കുക.

7.                  അതിനു ശേഷം ഏതെങ്കിലും ഭാഗത്ത് കൂടി ഒരിറ്റു വിഷജലം എങ്കിലും പഞ്ചായത്ത് അധികാര പരിധിയില്‍ പെടുന്ന സ്ഥലത്ത് കമ്പനിയില്‍ നിന്നും ഒഴുക്കുകയാണ് എങ്കില്‍ സ്റ്റോപ്പ്‌ മെമ്മോ, പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കമ്പനിക്ക് കത്ത് കൊടുക്കുകയും, പ്രസ്തുത വിവരം കാര്യ കാരണ സഹിതം സര്‍ക്കാര്‍, കലക്ടാര്‍ എന്നിവര്‍ക്ക് അറിയിക്കുകയും ചെയ്യുക.

8.                  ഈ കമ്പനിക്ക്‌ തുടര്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കണം എന്നോ, നല്‍കണ്ട എന്നോ, തീരുമാനം ഏതുമാകട്ടെ, സര്‍കാരില്‍ നിന്നും ഉത്തരവായി ലഭിക്കാന്‍ വേണ്ടത് ചെയ്യുക. അനുമതി നല്‍കണം എന്നാണു സര്‍ക്കാര്‍ ഉത്തരവ് എങ്കില്‍ പൊതു ജനം അടുത്ത വഴി നോക്കട്ടെ.

പഞ്ചായത്തിനെ സംബന്ധിച്ച് അവര്‍ക്ക് ഇനി ചെയ്യാനുള്ള വഴി ഇത് തന്നെയാണ്. കാരണം, എല്ലാ വകുപ്പ് മേധാവികളും കള്ളനും പോലീസും കളിക്കുകയാണ്.  പഞ്ചായത്താണ് ആ കളിയിലെ കേമന്‍ എങ്കിലും നാട്ടുകാര്‍ക്ക് ചെയ്യിക്കാനാവുന്നത് അവരെ കൊണ്ട് മാത്രമാണ്.

മാര്‍ഗ്ഗം C : ജനത്തിന്റെ വഴി

ഈ കമ്പനിയില്‍ നിന്നും ഓശാരം പറ്റുന്നതില്‍ എല്ലാ പാര്ട്ടികാരും ഒന്നിനൊന്നു മെച്ചമാണ് എന്ന് തന്നെയാണ് എല്ലാരും മനസിലാക്കുന്നത്. അത് കൊണ്ട്, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ലേബലില്ലാതെ, പൊതു ജനം കൂട്ടമായി ഇരുന്നു അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ക്കിഷ്ട്ടപ്പെട്ട, നിസ്വാര്‍ത്ഥരായ പൊതു പ്രവര്‍ത്തകരെ കണ്ടെത്തി അവരെ മത്സരിപ്പിക്കുക. നാടും ലോകവും നന്നാകാനാവില്ല എങ്കിലും, ചൈന ക്ലേ പ്രശ്നത്തില്‍ പഞ്ചായത്ത് ചെയ്യാനുള്ള നടപടികള്‍ എങ്കിലും ത്വരിതപ്പെദുത്താന്‍ അതുവഴി കഴിഞ്ഞാല്‍ ചെയ്ത വോട്ടുകള്‍ ഫലവത്താകും.  ഇലക്ഷന്‍ സമയമാകുമ്പോള്‍, ഇടതും വലതും നിശച്ചയമായും മത്സരിക്കും. അതിനിടയില്‍ വെല്‍ഫയര്‍ പാര്‍ട്ടി, എസ്. ഡി. പി. ഐ, എന്നീ പാര്‍ട്ടികള്‍ കയറി വന്നു സ്വയം മത്സരിച്ചു വോട്ടുകള്‍ ചിതരാതിരിക്കാന്‍ ജനം വേണ്ടത് ചെയ്യുക, ആ പാര്‍ട്ടികളും വേണ്ടത് ചെയ്യുക. പകരം, എല്ലാ വോട്ടുകളും ഒരു നിഷ്പക്ഷ, സ്വതന്ത്ര, പൊതു പ്രവര്‍ത്തനിലേക്ക് ഒഴുക്കുക. നാടിനു നന്ദി ചെയ്യാത്ത ഒന്നിനും കൊള്ളാത്ത മിണ്ടാ പ്രാണികളെ തെരഞ്ഞെടുത്ത ജനത്തിനു മേല്‍ കാര്യങ്ങള്‍ ഒന്നും നടക്കുന്നില്ല എങ്കില്‍ അതെ ചെയ്യാനുള്ളൂ..

ഇലക്ഷന്‍ അടുക്കുന്തോറും പാര്‍ട്ടികള്‍ക്ക് ഈ പ്രശ്നത്തോടുല്ല്ല ആത്മാര്‍ഥത കൂടി വരും... ആയതിനാല്‍.. പഴയതൊക്കെ ആ സമയം മറന്നു പോകാതിരിക്കുക... ചെയ്യാന്‍ പറ്റുമെങ്കില്‍ ഇപ്പോള്‍ ചെയ്യട്ടെ... ഇലക്ഷന് മുമ്പുള്ള റെഡി മെയ്ഡ് പുഞ്ചിരിയും വാഗ്ദാനങ്ങളും ചവറ്റുകൊട്ടയില്‍ പോയി തള്ളട്ടെ!  അതിനായി വെക്കുന്ന വെള്ളം ഇപ്പോള്‍ തന്നെ മാറ്റി വെക്കട്ടെ...

ഏതെങ്കിലും ഒരു കാലത്ത് ജനം വിജയം കാണുക തന്നെ ചെയ്യും... അതിനായി ഒരു നിഷ്പക്ഷ, നിഷ്കലങ്ങ, മനസുള്ള ഒരാള്‍ ഉയര്‍ന്നു വരിക തന്നെ ചെയ്യും... ചെയ്യട്ടെ.. ആമീന്‍...


മുകളില്‍ നിന്ന് താഴോട്ട് പരാതി നല്‍കുന്നവര്‍...





http://chinaclaypollution.blogspot.in/2014/08/10-2014.html (ശ്രദ്ദിക്കുക)

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വ്യവസായ വകുപ്പ് മന്ത്രി, മുഖ്യ മന്ത്രി എന്നിവര്‍ക്ക് പല തവണ പരാതി നല്‍കി വിഷയം എല്ലാവര്ക്കും കൃത്യമായി മനസിലായതും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വ്യവസായ വകുപ് മന്ത്രി വാഗ്ദാനം ചെയ്തതുമാണ്.

ഏറ്റവും അവസാനമായി മേയ് 9 തീയതിയിലെ പൊതു ജന പ്രക്ഷോഭത്തില്‍ വിഷ ജലം ഒഴുക്കുന്ന പൈപ്പ് പൊതു ജനം എടുത്തു മാറ്റുകയും, ആയതിനു ശേഷം 13 നു വ്യവസായ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ ഒരു ചര്‍ച്ച നടക്കുകയും (അതിലേക്കു സമര സമിതിക്ക് വേണ്ടി ആരെയൊക്കെ ക്ഷണിക്കണം എന്ന് ലിസ്റ്റ് കൊടുത്തത് ആത്മാര്‍ത്ഥ പ്രവര്‍ത്തകന്‍ എ. പി. ബദര് സാഹിബു ആണ് എന്ന് അറിയാന്‍ കഴിഞ്ഞു, അത് കൊണ്ട് തന്നെ സമര സമിതിയില്‍ നിന്നും ആരും ഉണ്ടായില്ല. ബി. എസ്. മഹ്മൂദ് എന്നാ വ്യക്തിയെ ക്ഷണിച്ചിരുന്നു. അത് സമര സമിതിയുടെ പേരില്‍ അല്ല...അതൊക്കെ അവിടിരിക്കട്ടെ) ആ ചര്‍ച്ചയില്‍, ചില കാര്യങ്ങള്‍ ചര്‍ച്ചക്ക് വരികയും പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് എടുത്ത കേസുകള്‍ പിന്‍ വലിക്കാനും, പഞ്ചായത്ത് ഉടന്‍ ഒരു റിപ്പോര്‍ട്ട് നല്‍കാനും മറ്റും തീരുമാനം ആയിരുന്നു.  ആ വഴിയിലൊന്നും തന്നെ ഇതെഴുതുന്ന നിമിഷം വരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നാണു വിശ്വാസ യോഗ്യമായ അറിവ്.

അതിനിടെ ഇതാ.. മേല്‍ വ്യക്തികള്‍ക്ക് (വ്യവസായ വകുപ്പ് മന്ത്രിക്കു താഴെയുള്ളവര്‍ക്ക്) വീണ്ടും പരാതി നല്‍കുന്നു.  വ്യവസായ വകുപ്പ് മത്രി ചെയ്യാം എന്ന് ഏറ്റു റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട വിഷയത്തില്‍ അത് നല്‍കാതെ അതിനു കീഴെ ഉള്ള അല്ലെങ്കില്‍, മറ്റു വകുപ്പില്‍ പെട്ട മന്ത്രിക്കു പരാതി! ഇതിന്റെ ഒരു ലോജിക് ഏതായാലും സമര സമിതിയിലെ പലര്‍ക്കും, പൊതു ജനത്തില്‍ പെട്ട പലര്‍ക്കും മനസിലാകുന്നില്ല.ഏറ്റവും തലപ്പത്തുള്ള ആള്‍ തീരുമാനം എടുക്കാം എന്ന് എല്ക്കുകയും, റിപ്പോര്‍ട്ടുകള്‍ ചോദിക്കുകയും ചെയ്ത വിഷയത്തില്‍, അതിനായുള്ള പ്രവര്‍ത്തനം നടത്താതെ ഇത്തരം പരാതി നല്‍കുന്നത് ഒരു തരം സ്വയം പാര പണിയലോ സമാന്തര പ്രവര്‍ത്തനം എന്നോ വിളിക്കാവുന്നതല്ലേ?

ഇനി കമ്പനിയുടെ അവസാനത്തിന്റെ കൌണ്ട് ഡൌണ്‍ ചെയ്യിക്കാനായി മുകളില്‍ നിന്ന് താഴോട്ട് കൌണ്ട് ഡൌണ്‍ ചെയ്യുന്നതാണോ...

അഞ്ചു വര്ഷം പഞ്ചായത്ത് പ്രസിഡണ്ട്‌ ആയിരുന്നിട്ടു ഒരു ചുക്കും ചെയ്യാത്ത മഹാന്മാര്‍, അന്ജോ അതിലധികമോ വര്ഷം വൈസ് പ്രസിഡണ്ട്‌ ആയിരുന്നിട്ടു ഒരു ചുക്കും ചെയ്യാതെ,സമര പ്രവര്‍ത്തകനായി മുഖം മൂടി ധരിച്ചു പാര പണിയുന്നവരും ചേര്‍ന്ന് പരാതി കൊടുത്ത് കൊടുത്ത് കുഞ്ഞിനെ ഇല്ലാതാക്കോ...

എന്ത് തോന്നുന്നു എന്റെ മുട്ടം നാടുകാരാ... വല്ലതും നടക്കോ... !!


പൊതു ജന പ്രക്ഷോഭം പത്ര റിപ്പോര്‍ട്ടുകളിലൂടെ

സമര സമിതിയുടെ നേതൃത്വത്തിലുള്ള പൊതു ജന പ്രക്ഷോഭത്തിന്റെ വിവിധ റിപ്പോര്‍ട്ടുകള്‍ പത്ര താളുകളിലൂടെ...

ഈ സംഭവം ജൂണ്‍ 2014 ല്‍ നടന്നത്



ബാനര്‍ ശ്രദ്ദിച്ചാല്‍ സംഭവം പിടി കിട്ടും... മുട്ടത്തു ഒരു സമര സമിതിയുടെ പാവം ജനങ്ങളും നിന്ന് പോയ വണ്ടി ഒന്ന് നീക്കി മാറ്റാന്‍ എല്ലാ ശക്തിയും കൂട്ടി തള്ളുമ്പോള്‍ നോക്കി നില്‍ക്കുകയും അവര്‍ ഒന്ന് ക്ഷീണിച്ചു വെള്ളം കുടിക്കാന്‍ പോയ നേരം നോക്കി വേറെ ചിലര്‍ വന്നു വണ്ടി തള്ളി നീക്കുന്നതായി അഭിനയിക്കുനതുമാണ് രംഗം...

ഒന്നിച്ചു തള്ളിയിരുന്നു എങ്കില്‍, അല്ലെങ്കില്‍, സ്വയം വലിച്ചു വെച്ച ഹാന്‍ഡ്‌ ബ്രേക്ക് ഒന്ന് റിലീസ് ചെയ്തു ഇവര്‍ തന്നെ ചെറുതായി ഒന്ന് തള്ളിയാല്‍ ആ വണ്ടി വളരെ സുന്ദരമായി നീക്കി മാറ്റാന്‍ ആകും... ഫോട്ടോയില്‍ മുട്ടത്തുകാരോട് ഒന്നിച്ചു വണ്ടി തല്ലാറുള്ള ചിലരെയും കാണാം... നിഷ്കലങ്ങരാന് അവര്‍... അവര്‍ക്ക് എങ്ങിനെ എങ്കിലും ഒന്ന് വണ്ടി നീങ്ങി കിട്ടിയാല്‍ മതി... ആര് തല്ലിയാലും പ്രശ്നമല്ല... ബ്രേക്ക് വലിച്ചു വെഹ്ചു വലിയ ശക്തിയൊന്നും ഇല്ലാതെയാണ് ചിലര്‍ തള്ളുന്നത് എന്ന് അറിയാത് ഇവര്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച് തള്ളിയിട്ടു എന്ത് കാര്യം!

മറ്റൊരു മഹാ സംഭവം.


മാടായി പഞ്ചായത്ത് മിനുറെസ് ബുക്കിന്റെ പകര്‍പ്പ്...ഈ മഹാ സംഭവം നടന്നത് ജനുവരി 2014 ല്‍... എല്ലാ വര്‍ഷവും, അല്ലെങ്കില്‍ ഒരു മൂന്നു മാസം കൂടുമ്പോള്‍ എങ്കിലും ഈ വിഷയം അവര്‍ ഒര്മിക്കാരുണ്ട്... നന്ദി പറഞ്ഞെ പറ്റൂ...

മാര്ച് 10, 2014 നു ബഹു വ്യവസായ വകുപ്പ് മത്രിയുടെ വാഗ്ദാനം


ഈ വാഗ്ദാനത്തിനു ശേഷം 10 Aug 2014 നു ഇതേ പരാതി വീണ്ടും കെ. പി. എ. മജീദ്‌, മന്ത്രികെ.സി.ജോസഫ് എന്നിവര്‍ക്ക് ലീഗ് നേതൃത്വം നല്‍കുന്നതിന്റെ ഫോട്ടോ ഫെയ്സുബോക്കില്‍ കണ്ടിരുന്നു. എല്ലാം അറിഞ്ഞ ശേഷം ഇങ്ങിനെ ഒരു വാഗ്ദാനം നല്‍കി പോയ വ്യവസായ വകുപ്പ് മന്ത്രിയോട് ആ വിഷയവുമായി ബന്ധപ്പെട്ടു തുടര്‍ പ്രവര്‍ത്തനമോ, സഹായങ്ങലോ ആവശ്യപ്പെടാതെ, കേസും, പ്രയാസങ്ങളും ആയി സമര സമിതിയിലെ യുവാക്കള്‍ കഷ്ട്ടപ്പെടുമ്പോള്‍ പുതിയ പരാതികള്‍ നല്കുന്നതു കാണുമ്പോള്‍ ന്യായമായും ഒരു സംശയം... കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? വ്യവസായ വകുപ്പ് മന്ത്രി വാഗ്ദാനം ചെയ്ത വിഷയത്തിന്മേല്‍, മുഖ്യമന്ത്രി മനസിലാക്കിയ മലിനീകരണ പ്രശ്നത്തിന് മേല്‍ ആ വഴി തുടരുന്നതിന് പകരം, അതിലും താഴെ അധികാരമുള്ളവര്‍ക്ക് പരാതി കൊടുത്ത് ഫോട്ടോ ഫെയ്സ്ബൂക്കില്‍ ഇടുന്നത് പബ്ലിസിറ്റിക്ക് വേണ്ടി മാത്രം എന്ന് സംശയിച്ചാല്‍ തെറ്റാണോ...

മാടായി പഞ്ചായത്തിന്റെ പല സര്‍ക്കസുകളില്‍ ഒന്ന്...


പല സര്‍ക്കസുകളും, പ്രമേയങ്ങളും മാടായി പഞായത്തിന്റെതായി ഉണ്ട്. ഇത് എഴുതുന്ന ഈ ദിവസം വരെ, 11 ആഗസ്ത് 2014 ഇതുമായി ബന്ധപ്പെട്ടു എന്ത് തുടര്‍ പ്രവര്‍ത്തങ്ങള്‍, ഫോളോ അപ്പ് അല്ലെങ്കില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ക്ക് എന്തൊക്കെയാണ് മറുപടി നല്‍കിയത് എന്ന് അറിയാവുന്നവര്‍ ആരെങ്കിലും മാടായി പഞ്ചായത്ത് പരിധിയില്‍ ജീവിച്ചിരിപ്പുണ്ടോ?

ഉണ്ടെകില്‍... കമന്റ്‌ ബോക്സില്‍ ഒന്ന് തീയതി സഹിതം, പകര്‍പ്പ് നല്‍കാമെങ്കില്‍ അതും സഹിതം അറിയിച്ചാല്‍ മുട്ടം പ്രദേശത്തോട് ചെയ്യുന്ന ഉപകാരമായിരിക്കും..

11-8-2014 നു എ. പി. ബദര് അദ്ദേഹത്തിന്‍റെ വാളില്‍ പോസ്റ്റ്‌ ചെയ്ത വാര്‍ത്ത


മാസത്തില്‍ ഒരു ആഘോഷം പോലെ, യോഗം കഴിയുംപോലോ, പോത്ത് ബിരിയാണി തിന്നു ഏമ്പക്കം വിടുംപോലോ അവസാനമായി ഒരു തീരുമാനം കൂടെ എടുക്കും. മേല്‍ വാര്‍ത്തയില്‍ പറഞ്ഞ സാധനം... അങ്ങിനെ അത് പത്രത്തില്‍ വരും... പണ്ട് ഖലീഫ ഉമറിന്റെ ചരിത്ര കഥയില്‍ വിശന്നു കരയുന്ന കുഞ്ഞുങ്ങളെ ഉറക്കം വരെ പിടിച്ചു നിര്‍ത്താന്‍ അടുപ്പത്തു വെച്ച വെറും കാലത്തില്‍ കയിലിട്ടു ഇളക്കികൊണ്ട് ഇപ്പോള്‍ ഭക്ഷണം ശരിയാകും മക്കളെ എന്ന് പറഞ്ഞു സാന്ത്വനിപ്പിച്ചു കൊണ്ടിരുന്ന മാതാവിനെ പോലെ, മുട്ടത്തെ കരയുന്ന മക്കളെ, വിഷം ശ്വസിക്കുന്ന മക്കളെ, വിഷം കുടിക്കുന്ന മക്കളെ ഈ ഉമ്മയും കാലി കാലം അടുപ്പത്തു വെച്ച് ഇളക്കി കൊണ്ട് ആശ്വസിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി... പക്ഷെ എത്ര പ്രാവശ്യം കാലം അടുപ്പത്തു വെച്ച് എന്നതിന് ഒരു കണക്കില്ല. അത്തരം ഒരു കണക്കു വെക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നിയത് കൊണ്ട് ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ ഞാന്‍ അതെടുത്തു എന്റെ ബ്ലോഗ്ഗില്‍ കയറ്റി വെക്കും. കിടക്കട്ടെ...  ചെറുപ്പത്തില്‍ സ്റ്റാമ്പ്‌ ശേഖരണം ആഗ്രഹമുണ്ടായിട്ടും നടകാതെ പോയ ഹോബിയാണ്.. ഈ തമാശ ശേഖരണം ഒരു ഹോബിയായി സ്വീകരിച്ചിരിക്കുന്നു.. ഇനി ഇതിനു ഫലം കണ്ടെത്താന്‍ കഴിഞ്ഞു എങ്കില്‍ ചരിത്രത്തില്‍ വെക്കാന്‍ തെളിവ്യാനും ഉപയോഗിക്കാലോ...

അതുകൊണ്ട്.. ഇത്തരം പോസ്റ്റുകള്‍, ഫോട്ടോകള്‍ കണ്ടാല്‍ എനിക്ക് അയച്ചു തരിക...

Sunday, August 10, 2014

മാടായി പഞ്ചായത്തില്‍ വിവരാവകാശ പ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്ക് പഞ്ചായത്ത് നല്‍കിയ മറുപടി താഴെ നല്‍കുന്നു.

മാടായി  പഞ്ചായത്തില്‍ വിവരാവകാശ പ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്ക് പഞ്ചായത്ത് നല്‍കിയ മറുപടി താഴെ നല്‍കുന്നു.


  • പഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ പുതിയങ്ങാടി ഐസ് പ്ലാന്റ്, കേരള ക്ലേയ്സ് ആന്‍റ് സിറാമിക്സ് പ്രോഡക്റ്റ്സ് ലിമിറ്റഡ്‌ എന്നിവയാണ്
  • പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്‌

  •  കേരള ക്ലെയ്സ് ആന്‍റ് സെറാമിക്സ് പ്രോഡക്റ്റ്സ് ലിമിറ്റെഡ് എന്ന കമ്പനിക്ക്‌ പഞ്ചായത്ത്‌ ലൈസന്‍സ്‌ നലികിയിട്ടില്ല.

  • ബാധകമല്ല
  • തൊഴില്‍ നികുതി, കെട്ടിട നികുതി എന്നിവയാണ് കമ്പനിയില്‍ നിന്നും പഞ്ചായത്തിനു ലഭിക്കുന്ന വരുമാനങ്ങള്‍.

  • തൊഴില്‍ നികുതിയിനത്തില്‍ ചൈന ക്ലേ കമ്പനിയില്‍ നിന്നും 38,910/- രൂപയാണ് 2011 സെപ്തംബര്‍ മുതല്‍ 2012 മാര്‍ച്ച്‌ വരെ ലഭിച്ചത്
  • മുട്ടം പ്രദേശത്തു കൂടി ചൈന ക്ലേ കമ്പനി മലിനജലം ഒഴുക്കുന്ന കാവിലെ വളപ്പ് തോട് പഞ്ചായത്തിന്റെതാണ്

  • പ്രസ്തുത തോടില്‍ മലിനജലം ഒഴുക്കുന്നതിനു കമ്പനിക്ക്‌ അനുമതി നല്‍കിയിട്ടില്ല

ബന്ധപ്പെട്ട ഫയല്‍ പരിശോധനയില്‍ നിന്നും കമ്പനിയുമായി ബന്ധപ്പെട്ടത്തില്‍ നിന്നുമാണ് പ്രസ്തുത വിവരം അറിഞ്ഞിരുന്നത്.  ഇത് മാടായി ഭാഗത്തെ കാര്യമാണ് പറഞ്ഞിരുന്നത്. എന്നാല്‍ മുട്ടം ഭാഗത്തെ പ്രശ്നം അന്ന് ഫയലില്‍ ഉണ്ടായിരുന്നില്ല. അതാണ്‌ തെറ്റായി മറുപടി നല്‍കുവാന്‍ ഇടയായത്.

2012-13 ല്‍ ചൈന ക്ലേ കമ്പനി നഷ്ട്ടത്തില്‍ എന്ന്

ദേശാഭിമാനി പത്രത്തില്‍ മെയ്‌ 2013 നു വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി http://jagrathablog.blogspot.in/2013/05/22.html എന്നാ ബ്ലോഗ്ഗില്‍ ഇടതു പക്ഷ ചിന്താഗതിക്കാരനായ ബ്ലോഗ്ഗര്‍ നല്‍കിയ വിവരങ്ങളാണ് താഴ് കൊടുത്തത്.  സാധനം ദേശാഭിമാനി ആയതിനാലും, നിലവില്‍ ഭരിക്കുന്ന യു. ഡി. എഫു. സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്ത നല്‍കി കാനുന്നതിനാലും വിശ്വാസ യോഗ്യമാണോ എന്ന് വ്യക്തമല്ല. ഇത് സത്യമാണ് എങ്കില്‍ കഴിഞ്ഞ വര്ഷം (2012-13) വിഷ കമ്പനി 2.38 കോടി രൂപ നഷ്ട്ടത്തില്‍ ആണ് എന്നാണു എഴുതിയിട്ടുള്ളത്. 

 

ഈ വര്‍ഷവും 22 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍


സംസ്ഥാന സര്‍ക്കാര്‍ പിടിപ്പുകേടിന്റെ ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ കേരളത്തിലെ 44 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ 22ഉം ഇക്കുറിയും നഷ്ടത്തില്‍. 2012-13 സാമ്പത്തിക വര്‍ഷം ഇവ ഉണ്ടാക്കിയ നഷ്ടമാകട്ടെ കഴിഞ്ഞവര്‍ഷത്തെക്കാള്‍ ഇരട്ടിയും. ലാഭം ഉണ്ടാക്കിയവയുടെ ലാഭവിഹിതവും കമ്പനികളുടെ മൊത്തം വിറ്റുവരവും കഴിഞ്ഞവര്‍ഷത്തെക്കാള്‍ കുറഞ്ഞു. എല്‍ഡിഎഫ് ഭരണം വിടുമ്പോള്‍ കേവലം ഏഴു സ്ഥാപനങ്ങള്‍ നിസ്സാര നഷ്ടം ഉണ്ടാക്കിയ അവസ്ഥയില്‍നിന്നാണ് ഈ പുറകോട്ടടി.

കശുവണ്ടി വികസന കോര്‍പറേഷന്‍ (34.7 കോടി), കാപ്പെക്സ് (20.38 കോടി), ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ (9.62 കോടി), കേരള ഇലക്ട്രിക്കല്‍ അല്ലൈയ്ഡ് എന്‍ജിനിയറിങ് (7.4 കോടി), ഹാന്‍വീവ് (6.97 കോടി), കേരള ഓട്ടോമൊബൈല്‍സ് (6.63 കോടി), സ്റ്റീല്‍ കോംപ്ലക്സ് (6.62 കോടി), ട്രാക്കോ കേബിള്‍ (5.58 കോടി), ഓട്ടോകാസ്റ്റ് (5.15 കോടി), യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് (4.05 കോടി), ഹാന്‍ടെക്സ് (3.98 കോടി), മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ (3.91 കോടി), ബാംബൂ കോര്‍പറേഷന്‍ (3.18 കോടി), തിരുവനന്തപുരം സ്പിന്നിങ് മില്‍ (3.08 കോടി), തൃശൂര്‍ സ്പിന്നിങ് മില്‍ (3.03 കോടി), കേരള സെറാമിക്സ് (2.38 കോടി), കണ്ണൂര്‍ സ്പിന്നിങ് മില്‍ (1.99 കോടി), കരകൗശല വികസന കോര്‍പറേഷന്‍ (64.84 ലക്ഷം), കൊല്ലം സ്പിന്നിങ് മില്‍ (51.16 ലക്ഷം), ആലപ്പുഴ സ്പിന്നിങ് മില്‍ (47.51 ലക്ഷം), ടെക്സ്ഫെഡ് (41.01 ലക്ഷം) മെറ്റല്‍ ഇന്‍ഡസ്ട്രീസ് (4.13 ലക്ഷം) എന്നീ കമ്പനികളാണ് നഷ്ടം ഈ വര്‍ഷവും ആവര്‍ത്തിച്ചത്. ഇവ ആകെ ഉണ്ടാക്കിയ നഷ്ടം 131.1 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ 77 കോടിയുടെ നഷ്ടമാണ് ഇക്കുറി ഇരട്ടിയോളമായത്. എല്‍ഡിഎഫ് ഭരണം വിടുമ്പോള്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ്, കേരള സെറാമിക്സ്, തൃശൂര്‍ സ്പിന്നിങ് മില്‍, കേരള ഓട്ടോമൊബൈല്‍സ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ്, കൊല്ലം സ്പിന്നിങ് മില്‍, കൈത്തറി വികസന കോര്‍പറേഷന്‍ എന്നീ കമ്പനികള്‍ മാത്രമാണ് നിസ്സാര നഷ്ടം ഉണ്ടാക്കിയത്. ഇവയാകെ ഉണ്ടാക്കിയ നഷ്ടം ഒമ്പതുകോടി രൂപ മാത്രമായിരുന്നു.

കെഎംഎംഎല്‍ (66.15 കോടി), വ്യവസായ വികസന കോര്‍പറേഷന്‍ (55.23 കോടി), മലബാര്‍ സിമന്റ്സ് (47.97 കോടി), ഇലക്ട്രോണിക്സ് വികസന കോര്‍പറേഷന്‍ (11.49 കോടി), കിന്‍ഫ്ര (8.16 കോടി), ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് (7.08 കോടി), ചെറുകിട വ്യവസായ വികസന കോര്‍പറേഷന്‍ (4.15 കോടി), ടെല്‍ക് (2.17 കോടി), സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള (1.25 കോടി), ട്രാവന്‍കൂര്‍ ടൈറ്റാനിയം (1.24 കോടി), കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്സ് (1.15 കോടി), ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് പ്രൊഡക്ട്സ് (1.02 കോടി), ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് (70 ലക്ഷം), ട്രാവന്‍കൂര്‍ സിമന്റ്സ് (25 ലക്ഷം), ആര്‍ട്ടിസാന്‍സ് വികസന കോര്‍പറേഷന്‍ (22.90 ലക്ഷം), ടിസിസി (22.32 ലക്ഷം), കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ് (11 ലക്ഷം), സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ഡിങ്സ് (8.1 ലക്ഷം), ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (6.58 ലക്ഷം), മിനറല്‍ ഡെവ. കോര്‍പറേഷന്‍ (3.28 ലക്ഷം), സീതാറാം ടെക്സ്റ്റൈല്‍സ് (94,000 രൂപ) എന്നിവയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ലാഭമുണ്ടാക്കിയത്. ഇവയില്‍നിന്ന് ആകെയുള്ള ലാഭം 208.83 കോടി രൂപയാണ്. ഇതില്‍നിന്നു നഷ്ടമായ 131.1 കോടി രൂപ കുറയ്ക്കുമ്പോഴുള്ള ലാഭം 77.73 കോടി രൂപ. കഴിഞ്ഞവര്‍ഷത്തെ 145 കോടിയില്‍നിന്നാണ് ലാഭം പകുതിയായത്.

2011-12ലെ മൊത്തം വിറ്റുവരവായ 3148.2 കോടി രൂപയില്‍നിന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷം 2758.37 കോടിയായും ഇടിഞ്ഞു. എന്നാല്‍, എല്‍ഡിഎഫ് ഭരണത്തില്‍ 2010-11ല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആകെ ഉണ്ടാക്കിയ ലാഭം 296 കോടി രൂപയാണ്. ഏഴു സ്ഥാപനങ്ങളുടെ നഷ്ടമായ ഒമ്പതുകോടി രൂപ കുറച്ചതിനു ശേഷമുള്ള തുകയാണിത്. 2009-10 സാമ്പത്തികവര്‍ഷം 239.75 കോടി രൂപയുടെയും ലാഭമുണ്ടാക്കി. അന്ന് കേവലം അഞ്ചു സ്ഥാപനങ്ങള്‍ മാത്രമായിരുന്നു നഷ്ടത്തില്‍.

വെള്ളത്തിന്റെ ടി ഡി. എസ്. പരിശോധന

ssN\ t¢ aen\oIcWw aqew hnjen]vXamb shÅw D]tbmKn¡p¶ ]e hoSpIfnepw R§Ä C¶v t_m[h¡cW¯n\mbn kµÀin¨p.  aq¶p {Kq¸pIfnembmWv R§Ä hoSpIÄ kµÀin¨Xv-.  TDS Test Meter,  shÅw Eletcrolysis sNbvXp sSÌv- sN¿p¶ ഉപകരണം എന്നിവയുമായാണ് ഞങ്ങള്സന്ദര്ശനത്തിനു ഇറങ്ങിയത്. AXn\m Xs¶ \½psS \m«nse shÅs¯ Ipdn¨v \mw a\knem¡nbXv H¶v IqSn Dd¸n¡m³ km[n¨p. ap«¯v Imhnse hf¸v tXmSnsâ Gähpw Ahkm\ `mKamWv ssh. Fw. kn. F. `mKw. AhnsS \n¶mWv t_m[h¡cWw Bcw`n¨Xv-.  B {]tZis¯ ]e hoSpIfnepw Ip¶cphn \n¶v ]¼v sN¿p¶ ]©mb¯v- ss]¸v- Øm]n¨p IpSn¡m³ AXp]tbmKn¡p¶p­v. F¶m \nc`mKyhm·mcmb \nch[n IpSpw_§Ä A¯cw t]mwhgn e`n¡msX kz´w InWÀ shÅw Xs¶bmWv D]tbmKn¡p¶Xv. ]©mb¯v- ss]¸v shÅw D]tbmKn¡p¶ ]e hoSpIfnepw amk§Ä¡v ap¼v am{XamWv AhÀ kz´w InWÀ Pew IpSn¡m³ D]tbmKn¨p sIm­ncp¶Xn \n¶v ]n·mcnbn«pÃXv.

Cu ]cnXØnXnbn R§Ä kµÀin¨ an¡ hoSpIfnsebpw TDS ]cntim[n¡pIbpw shÅw Eletcrolysis sNbvXp t\m¡pIbpw sNbvXp.  IpSn¡m\mhiyamb shůn\p TDS Afhv 50  Xmsg Bbncn¡Ww. InWdn \n¶pw t\cn«v FSp¯p ]cntim[n¡pIbmWv F¦n AXv 200 hsc henb Ipg¸anÃ.  AXv ss]¸n \n¶pw Sm¦v hgn (ss]¸n\I¯v Ccp¼v k¯v aäpw IqSpX D­mhpw) FSp¡p¶ shÅw BWv F¦n TDS 500 hsc henb {]iv\§Ä Cà F¶pw temImtcmKy kwLS\bpsS IpSn shÅs¯ Ipdn¨pÅ ]T\¯n ]cmaÀin¡p¶p. ]s£ \s½ Ghscbpw sR«n¨p sIm­v InWdn \n¶pw t\cn«v FSp¯p ]cntim[n¨t¸mÄ Xs¶ R§Ä kµÀin¨ an¡ hoSpIfnepw TDS seh 1900, 1280, 800, 680, 1600, 970, F¶n§s\ t]mIp¶p. Eletcrolysis sNbvXp ImWn¨p sImSp¯ hoSpIfn At¸mÄ am{XamWv X§fpsS shÅw C{Xbpw tamiamWv F¶v AhÀ a\knem¡p¶Xv Xs¶.  NnebnS§fn shůn\p XmcXtay\ kv^SnI Xpeyamb \ndambncp¶p F¦n t]mepw TDS seh `bm\Iambncp¶p.  \nehn Iym³kÀ tcmKnIÄ DÅ c­p hoSpIfnepw TDS seh 1000 \pw apIfnembncp¶p.  \madnbm¯ Hcp Iym³kÀ tcmKn DÅ hoSvIqSn C¶v \mw I­p. 

TDS Afhv henb coXnbn ImWn¡p¶Xv sIm­v am{Xw Hcp ho«nse tcmKw apgph³ AXv ImcWw BWv F¶v Øm]n¡m³ Bhnà F¦nepw, temImtcmLy kwLS\bpsS (http://www.who.int/water_sanitation_health/dwq/chemicals/tds.pdf) ]T\ dnt¸mÀ«n IqSnb Afhn TDS D­mhp¶Xv (1) Iym³kÀ (2) lrZb tcmK§Ä (3) cà [am\nI¡p­mhp¶ {]iv\§Ä AXpaqeapÅ lrZb tcmK§Ä F¶nhbpambn _Ôap­v F¶v Is­¯nbn«p­v.  am{Xaà IqSnb acW \nc¡n\v  C¯cw Pe aen\oIcWhpambn _Ôap­v F¶pw ]cmaÀin¡p¶p.

IqSnb Afhn TDS D­mhm\pÅ ImcWambn ]dªncn¡p¶Xv hyhkmb imeIfpw aäpw ]pdw XÅp¶ aKv\ojyw, tkmUnbw, kÄs^äv IqSmsX aäp sIan¡epIÄ F¶nh shůn Iecp¶XmWv.  A¯cw kµÀ`¯n shÅw hniZamb ]cntim[\¡v hnt[bamt¡­Xp­v F¶pw dnt¸mÀ«n ]dbp¶p.

CsXms¡bpw sXfnbn¡p¶Xv CtX coXnbn aen\oIcWw XpSÀ¶m ap«s¯ C¶s¯ ]n©pa¡fpsS `mhn AXn Zb\obamWv F¶mWv-.  C\nbpw DWÀ¶nà F¦n Dd¡w \Sn¨p sIm­pÅ Cu Dd¡w \nXy Dd¡¯nte¡v \s½ \bn¡pw.

ഫെബ്രുവരി 2014



Saturday, August 9, 2014

പരിസ്ഥിതി നാശം സര്‍ക്കാര്‍ വിലാസം

Copied from: http://enikkumparayanundu.blogspot.in/2010/05/blog-post.html

ഇവിടുത്തെ മണ്ണിന് പൊന്നിന്റെ വിലയുണ്ടെന്ന് ആദ്യം കണ്ടെത്തിയത് സാമുവല്‍ ആറോണായിരുന്നു. തന്റെ ഓട്ടുകമ്പനിയിലേക്ക് പശിമയുള്ള മണ്ണ് തേടിയിറങ്ങി വയലായ വയലെല്ലാം കിളച്ചു മറിച്ചതിന് ശേഷമാണ് മാടായിപ്പാറക്കു താഴെയുള്ള ഭാഗം ആറോണിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അക്കാലത്ത് ആ പ്രദേശത്തെ നാട്ടുകാര്‍ ചേടിക്കുണ്ടെന്നായിരുന്നു വിളിച്ചിരുന്നത്. തങ്ങളുടെ നാട്ടിലെ മണ്ണ് കുഴിച്ചെടുക്കുന്നത് എന്തിനെന്ന് അന്നൊന്നും അവര്‍ക്ക് അറിയുമായിരുന്നില്ല. പ്രദേശത്ത് ചുരുക്കം ചില വീടുകളും വീട്ടുകാരും മാത്രമേ ഉണ്ടായിരുന്നുള്ളു. അവരെ പണം കൊടുത്തും അല്ലാതെയുമെല്ലാം ഒഴിപ്പിച്ചെടുത്താണ് ചേടിക്കുണ്ടിനെ സാമുവല്‍ ആറോണ്‍ തന്റേതാക്കിയതെന്ന് പഴമക്കാര്‍ പറയുന്നു.
കാലം 1949. സാമുവല്‍ ആറോണ്‍ ചിറക്കല്‍ തമ്പുരാനില്‍ നിന്നും ചാര്‍ത്തി വാങ്ങിയ 11 ഏക്കര്‍ സ്ഥലം പിന്നീട് ഒരു നാടിനെയാകെ കൊല്ലാനുള്ള വിഷം ഉത്പാദിപ്പിക്കുന്ന സ്ഥലം ആകുമെന്ന് അന്ന് ആരും അറിഞ്ഞിരുന്നില്ല. മാടായിപ്പാറക്ക് ഏറെ താഴെ തെക്കു പടിഞ്ഞാറെ ചെരിവില്‍ 11 ഏക്കറില്‍ പരന്നു കിടന്ന മണ്ണിന്റെ അംശങ്ങള്‍ ഇപ്പോള്‍ എല്ലാവരുടേയും വീടുകളിലുണ്ടാകും- സിറാമിക് പാത്രങ്ങളും പൈപ്പുകളും മറ്റുമായി. ചൈനാക്ലേ എന്നാണ് ഈ മണ്ണ് അറിയപ്പെടുന്നത്. അലോപ്പതി ഗുളികകള്‍ നിര്‍മ്മിക്കാന്‍ പോലും ചൈനാക്ലേ ഉപയോഗിക്കുന്നുണ്ടത്രെ!
സമുദ്ര നിരപ്പില്‍ നിന്നും 130 മുതല്‍ 150 വരെ അടി ഉയരമുണ്ട് മാടായിപ്പാറക്ക്. ഭൂ നിരപ്പില്‍ നിന്നും ഇരുപത് മീറ്റര്‍ താഴെയാണ് ഇവിടെ ചൈനാക്ലേ നിക്ഷേപമുള്ളത്. ഒരുപക്ഷേ തന്നിലെ കച്ചവടക്കാരന്റെ എക്‌സേ കണ്ണുകളായിരിക്കും ഭൂമിക്കടിയില്‍ കിടക്കുന്ന ചൈനാക്ലേയുടെ കാഴ്ച സാമുവല്‍ ആറോണിന് നല്കിയത്. ഉയരമുള്ള പാറയെ ആദ്യം ഭൂനിരപ്പിലേക്കെത്തിക്കണം. എന്നിട്ട് അവിടെ നിന്ന് 15 മുതല്‍ 20 മീറ്റര്‍ വരെ താഴേക്ക് കുഴിക്കണം. എങ്കിലേ ചൈനാക്ലേ നിക്ഷേപം കണ്ടെത്താന്‍ കഴിയുകയുള്ളു. ആധുനിക സൗകര്യങ്ങളൊന്നുമില്ലാതിരുന്ന അക്കാലത്ത് ഇത് കണ്ടെത്തിയ അദ്ദേഹത്തെ സമ്മതിക്കുക തന്നെ വേണം. പക്ഷേ, പിന്നീടുണ്ടായ നടപടികള്‍ ഒരു നാടിനെ അപ്പാടെ നശിപ്പിക്കാന്‍ പോന്നതായിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ചൈനാക്ലേ ഖനനത്തിനു നേരെ എതിര്‍പ്പിന്റെ കുന്തമുനകള്‍ ഉയര്‍ന്നതും അതുകൊണ്ടായിരുന്നല്ലോ.

പരിസ്ഥിതി സംരക്ഷിക്കുന്ന മാടായിപ്പാറ കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയിലാണ് മാടായിപ്പാറ സ്ഥിതി ചെയ്യുന്നത്. വടുകുന്ദ ക്ഷേത്രവും കടുത്ത വേനലിലും വറ്റാത്ത തടാകവും ജൂതക്കുളവും പാളയവും ചതുരക്കുളങ്ങളും ചതുരക്കിണറുകളുമൊക്കെയുണ്ട് 900 ഏക്കര്‍ വിസ്തൃതിയുള്ള മാടായിപ്പാറയില്‍. അപൂര്‍വ്വ സസ്യജാലങ്ങളുടേയും ജീവി വര്‍ഗ്ഗങ്ങളുടേയും കലവറ കൂടിയാണ് ഇവിടം. 250ലേറെതരം പൂമ്പാറ്റകള്‍, സൈബീരിയന്‍ പക്ഷികളുടെ കേന്ദ്രം, പ്രാണിയെ പിടിക്കുന്ന ഗ്രോസിറയെന്ന ചെടി, കാക്കാപ്പൂവുകള്‍, അത്യപൂര്‍വ്വങ്ങളായ ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിറഞ്ഞ ഈ പ്രദേശം പരിസ്ഥിതി സംരക്ഷണത്തിന്റെ കലവറയാണ്.
പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് പിറകിലാണ് കേരള ക്ലെയ്‌സ് ആന്റ് സിറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡ്. റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ മുട്ടത്തേക്കുള്ള വഴിയില്‍ പൊളിഞ്ഞു കിടക്കുന്ന ശ്രീലക്ഷ്മി ടാക്കീസിനടുത്തെത്തുമ്പോള്‍ കാണാനാകും മാടായിപ്പാറയുടെ ദുരിതാവസ്ഥ. മണ്ണുമാന്തിയെടുത്ത് കുഴിയാക്കി പരിസ്ഥിതിയുടെ വലിയൊരു കേന്ദ്രത്തെ എങ്ങനെ നശിപ്പിക്കാനാകുമെന്ന് കാണിച്ചുതരുന്നു ഈ ദൃശ്യം. മഴ പെയ്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിന് രക്തത്തിന്റേതു പോലെ ചുവന്ന നിറം. ചുവപ്പും കറുപ്പും കലര്‍ന്ന മണ്ണടരുകള്‍ക്ക് ഭീകരതയുടെ പേടിപ്പിക്കുന്ന കാഴ്ചകളുണ്ടോ? നീണ്ട 27 വര്‍ഷം മണ്ണിന്റെ ഹൃദയം മാന്തിയെടുത്താണ് ആറോണിന്റെ കമ്പനി പൂട്ടിയത്. പിന്നീട് കേരള സര്‍ക്കാരിന്റെ കൈകളിലെത്തി മണ്ണുമാന്തലിന്റെ ഉടമസ്ഥാവകാശം. 1981 മുതല്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള കമ്പനി അങ്ങനെ ജനാധിപത്യത്തിന്റെ കശാപ്പുകാരും നാടിന്റെ അന്തകരുമായി. പരിസ്ഥിതി നാശം സര്‍ക്കാര്‍ ചെലവിലായി.

ആറോണിന്റെ കഥ; സര്‍ക്കാറിന്റേയും ചിറക്കല്‍ തമ്പുരാക്കന്‍മാരില്‍ നിന്നും ചാര്‍ത്തിക്കിട്ടിയ 11 ഏക്കറിലേയും മണ്ണെടുത്ത് തീരുമെന്ന് തോന്നിയ ഘട്ടത്തിലാണ് 1964ല്‍ സാമുവല്‍ ആറോണിന്റെ കമ്പനി മാടായി പാറയിലെ 19 ഏക്കര്‍ കൂടി തമ്പുരാനില്‍ നിന്നും ചാര്‍ത്തി വാങ്ങിയത്. തെക്കു പടിഞ്ഞാറ് ഭാഗത്ത് ഖനനം നടത്തിയാല്‍ ബാക്കിയാകുന്ന മണ്ണ് നിക്ഷേപിക്കാനാണെന്ന് പറഞ്ഞായിരുന്നുവത്രെ സ്ഥലം വാങ്ങിയത്. രണ്ടിടങ്ങളിലായായിരുന്നു 19 ഏക്കര്‍ സ്ഥിതിചെയ്തിരുന്നത്. ഒരിടത്ത് 11 ഏക്കര്‍ 70 സെന്റും മറ്റൊരിടത്ത് ഏഴ് ഏക്കര്‍ 30 സെന്റുമായിട്ടായിരുന്നു സ്ഥലം. മാടായി പാറക്കു മുകളില്‍ ഖനനം ഉദ്ദേശിച്ചാണ് ആറോണ്‍ സ്ഥലം വാങ്ങിയതെന്ന് പിന്നീട് നാട്ടുകാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഖനനം നടത്തിയാല്‍, നിയമപ്രകാരം മണ്ണ് അതേ കുഴിയില്‍ തന്നെ നിക്ഷേപിക്കണമെന്നും അതിനുമുകളില്‍ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്നുമൊക്കെയുണ്ട്. പക്ഷേ, നിയമം എല്ലാ കാലത്തും ഏട്ടിലെ പശു മാത്രമാണല്ലോ. അതുകൊണ്ടു തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാടായിയുടെ 'സ്വന്തം മണ്ണ്'.
ചൈനാക്ലേ ഖനനം നടത്തി വടക്കേ ഇന്ത്യ ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. വാളയാര്‍ മലബാര്‍ സിമന്റ്‌സിലേക്ക് നിയമവിരുദ്ധമായി ഇവിടുത്തെ മണ്ണ് കടത്തുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. മാത്രമല്ല 10 വര്‍ഷം മുമ്പ് ഒരു ടണ്‍ ചൈനാക്ലേയ്ക്ക് 800 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 2500ലേറെ രൂപയായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആര്‍ക്കും ഇതിന്റെ ശരിയായ വില അറിയില്ല.
ആറോണിന്റെ കാലത്ത് ഖനനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി അറുന്നൂറോളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പിന്നീട് അത് നാനൂറായി ചുരുങ്ങി. അക്കാലത്തൊരിക്കല്‍ സമരം വന്നതാണ് 1976ല്‍ കമ്പനി പൂട്ടുന്നതിലേക്ക് നയിച്ചത്. അഞ്ച് വര്‍ഷക്കാലം പൂട്ടിയിട്ട കമ്പനി 1981ലാണ് രണ്ട് വര്‍ഷത്തേക്ക് സര്‍ക്കാര്‍ മാനേജ്‌മെന്റ് ഏറ്റെടുത്തത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു സര്‍ക്കാറിന്റെ ഏറ്റെടുക്കല്‍. പിന്നീട് സര്‍ക്കാര്‍ തന്നെയായി കമ്പനി ഉടമ. 1987-88 കാലഘട്ടത്തില്‍ ആധുനിക യന്ത്രസാമഗ്രികള്‍ കേരള ക്ലെയ്‌സ് ആന്റ് സിറാമിക്‌സില്‍ എത്തിയതോടെയാണ് പരിസ്ഥിതി നാശത്തിന് വേഗം വര്‍ധിച്ചത്; നാട് നശിച്ചു തുടങ്ങിയത്. അങ്ങനെ ജനാധിപത്യ രാജ്യത്ത് ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലാനുള്ള സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പായി സെറാമിക് കമ്പനി.
ജെ സി ബിയും പൊക്ലെയിനുമൊക്കെ എത്തിച്ചേര്‍ന്നതോടെ മണ്ണ് വാരലിന്റെ വേഗത കൂടി. പത്തോ നൂറോ തൊഴിലാളികള്‍ ചേര്‍ന്ന് ഒരു ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ജോലി ഒരു മണിക്കൂര്‍കൊണ്ട് ജെ സി ബി തീര്‍ത്തു തുടങ്ങി. മണ്ണൊലിപ്പിനും വിഷാംശങ്ങള്‍ ജലസ്രോതസ്സുകളിലേക്ക് ചേരുന്നതിനും വേഗത കൂടി. അക്കാലമാകുമ്പോഴേക്കും കമ്പനിയില്‍ കേവലം 150 തൊഴിലാളികളായി എണ്ണം ചുരുങ്ങിയിരുന്നു. പണ്ട്, പാറപൊട്ടിക്കാന്‍ തൊഴിലാളികളുടെ അധ്വാനമാണ് ഉണ്ടായിരുന്നതെങ്കില്‍ ആ സ്ഥാനത്തേക്ക് ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റണേറ്ററുമൊക്കെ കടന്നുവന്നു. 1992 ആകുമ്പോഴേക്കും അന്തരീക്ഷവും ജലവുമെല്ലാം മലിനമായിത്തുടങ്ങി.

മാടായിപ്പാറ പൊട്ടിച്ചപ്പോള്‍ മുട്ടം വിഷമയമായി ചൈനാ ക്ലേ ഖനനത്തെ തുടര്‍ന്ന് മാടായിപ്പാറയുടെ സമീപത്തെ പഴയങ്ങാടിയേക്കാള്‍ വില നല്‌കേണ്ടി വന്നത് മുട്ടം എന്ന ഗ്രാമത്തിനായിരുന്നു. 75 ഏക്കര്‍ കൃഷി ഭൂമിയാണ് അഞ്ച് വര്‍ഷംകൊണ്ട് തരിശായത്. മുട്ടം ഭാഗത്തെ വീടുകളിലെ കിണറുകളെല്ലാം മലിനമായത് പെട്ടെന്നായിരുന്നു. വെള്ളം മലിനമായതോടെ നാട്ടുകാര്‍ക്ക് ശുദ്ധജലം വിതരണം ചെയ്യാന്‍ ചൈനാ ക്ലേ കമ്പനി കിണര്‍ കുഴിച്ച് ജലം നല്കി. പക്ഷേ രണ്ട് വര്‍ഷം കഴിയുമ്പോഴേക്കും ചൈനാ ക്ലേയുടെ കിണറില്‍ പുഴുക്കളാണ് നുരഞ്ഞു പൊങ്ങിയത്. സിലിക്ക, അയേണ്‍ ഓക്‌സൈഡ്, അലൂമിനിയം ബോക്‌സൈറ്റ്, സള്‍ഫൈറ്റ് തുടങ്ങിയവ അടങ്ങിയ കൊടിയ വിഷമാണ് ഖനനത്തിലൂടെ കമ്പനി പൂറത്തേക്ക് തള്ളിയത്.
ഖനനത്തില്‍ വെള്ളവും മണ്ണും കലര്‍ന്നാണ് ലഭിക്കുക. ഇത് കമ്പനി യാര്‍ഡിലേക്ക് പമ്പ് ചെയ്ത് ഉണക്കുകയാണ് ആദ്യം ചെയ്യുക. മണ്ണ് ഉണങ്ങുന്നതിനിടയില്‍ പല തവണ വെള്ളം ചേര്‍ത്ത് പിന്നേയും പിന്നേയും കലക്കും. ഈ വെള്ളമെല്ലാം കമ്പനിക്കു പുറത്തെ ഓവുചാലിലൂടെ പുറത്തേക്ക് ഒഴുക്കിവിടും. ഓവുചാല്‍ കിലോമീറ്ററുകള്‍ താണ്ടി മുട്ടം ഗ്രാമത്തിലൂടെ കടലിലേക്ക് പോകും. മഴക്കാലത്ത് ഖനനത്തിന് അവധിയായിരിക്കും.

സ്വര്‍ണ്ണ നിറത്തില്‍ ഓവുചാല്‍ ഒരുതരം മഞ്ഞ നിറത്തിലുള്ള വെള്ളമാണ് ഓവുചാലിലൂടെ ഒഴുകുന്നുണ്ടായിരുന്നത്. ഓവുചാലില്‍ നിറയെ സ്വര്‍ണ്ണവും വെള്ളിയും ചേര്‍ന്നതുപോലുള്ള മണ്‍തരികള്‍. കാണാന്‍ ഭംഗിയുണ്ടെങ്കിലും കടുത്ത വിഷമാണ് ഇതെന്നാണ് സമീപവാസികള്‍ പറയുന്നത്. ഓവുചാലില്‍ അടിഞ്ഞ മണ്ണിന് വല്ലാത്ത പശിമയുണ്ടായിരുന്നു. അബദ്ധത്തില്‍ ഓവില്‍ വീഴുന്ന ജീവികള്‍ ചത്തുപോവുകയാണത്രെ പതിവ്. മുട്ടത്ത് തെങ്ങുകള്‍ ഭൂരിഭാഗവും ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. തലപോയ കുറേ തെങ്ങുകള്‍ രക്തസാക്ഷികളായി നിലയുറപ്പിച്ചിട്ടുമുണ്ട്. പക്ഷേ, നാട്ടുകാര്‍ ഇതിന്റെ ഗൗരവം തിരിച്ചറിഞ്ഞുവോ എന്നത് ഇപ്പോഴും സംശയമാണ്.
ഓവുചാലില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങള്‍ കമ്പനിയുടെ ചെലവില്‍ കോരിക്കളഞ്ഞത് ഈ അടുത്ത കാലത്താണ്. ഓവുചാലിന്റെ അരികുകളില്‍ വിഷച്ചെളി എത്ര ഉയരത്തിലുണ്ടായിരുന്നു എന്നതിന് ഇപ്പോഴും സാക്ഷ്യം വഹിക്കുന്നുണ്ട്. മഴക്കാലത്ത് ഗന്ധകം പരന്നുപൊങ്ങിയും വേനല്‍ക്കാലത്ത് പൊടിപടലങ്ങള്‍ പടര്‍ന്നും അന്തരീക്ഷം മലിനമാകും.

ഇനി സമരകാലം ചൈനാക്ലേ ഖനനത്തിലൂടെ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നതിനെതിരെ ജനങ്ങള്‍ തൊണ്ണൂറുകളിലാണ് സമരം തുടങ്ങിയത്. 1993ലും 94, 95, 96 വര്‍ഷങ്ങളിലുമെല്ലാം ജനങ്ങള്‍ സമരം നടത്തി. പരിസ്ഥിതി സംരക്ഷണത്തിനായി നാട്ടുകാര്‍ രണ്ട് സമിതികള്‍ രൂപീകരിച്ചു. എണ്‍വയോണ്‍മെന്റല്‍ കണ്‍സര്‍വേഷന്‍ ഗ്രൂപ്പും (ഇ സി ജി) മാടായിപ്പാറ സംരക്ഷണ സമിതിയും. ഇ സി ജിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സമര പരിപാടികളില്‍ പങ്കെടുക്കാന്‍ മേധാപട്കറും സുഗതകുമാരിയുമൊക്കെ എത്തിച്ചേര്‍ന്നിരുന്നു. 1995ല്‍ ഇ സി ജിയുടെ നേതൃത്വത്തില്‍ മാടായിപ്പാറക്ക് ചുറ്റും മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. ഇ സി ജി പതുക്കെ മാടായിപ്പാറ സംരക്ഷണ സമിതിയിലേക്ക് ലയിച്ചതോടെ രണ്ടും ചേര്‍ന്ന് ഒരു കമ്മിറ്റിയായി. സമരമുഖത്ത് ഇപ്പോള്‍ സജീവമാണ് മാടായിപ്പാറ സംരക്ഷണ സമിതി. കേരള ക്ലെയ്‌സ് ആന്റ് സിറാമിക്‌സ് ഈ വര്‍ഷം രജത ജൂബിലി ആഘോഷിക്കുമ്പോള്‍ ഒരുവര്‍ഷക്കാലം കരിവര്‍ഷമായി ആചരിക്കാനാണ് മാടായിപ്പാറ സംരക്ഷണ സമിതിയുടെ തീരുമാനം. അക്കാലത്ത് മടായിപ്പാറയുടെ പരിസ്ഥിതി പ്രാധാന്യത്തെ കുറിച്ചുള്ള ക്ലാസ്സുകളും കുന്ന്- ജലസംരക്ഷണ സെമിനാറുകളും ജൈവ വൈവിധ്യ പഠന സമ്മേളനങ്ങളും ചരിത്ര സെമിനാറുകളും ശലഭ നിരീക്ഷണ കൂട്ടായ്മയും പരിസ്ഥിതി ആഘാത പഠനങ്ങളുമെല്ലാം സമരത്തിന്റെ ഭാഗമായി ചെയ്തു തീര്‍ക്കും. കമ്പനിയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 10 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്.
പാറയിലെ 400 ഏക്കറോളം സ്ഥലം ഗുജറാത്ത് മിനറല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന് ഖനനത്തിനായി നല്കാന്‍ സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവെക്കാന്‍ തീരുമാനിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഖനനത്തിന് മുന്നോടിയായി ദല്‍ഹി ആസ്ഥാനമായ വാപ്‌കോഫ് എന്ന സംഘടന പരിസ്ഥിതി ആഘാത പഠനം നടത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു.
കേരള ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും അക്കൗണ്ട്‌സ് ഓഫിസറായി വിരമിച്ച കെ പി ചന്ദ്രാംഗദനാണ് മാടായിപ്പാറ സംരക്ഷണ സമിതിയുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്നത്. എരിപുരത്തെ തന്റെ റൈറ്റേഴ്‌സ് ബില്‍ഡിംഗിലെ ശ്രീലക്ഷ്മി എന്റര്‍പ്രൈസസ് എന്ന അങ്ങാടി മരുന്ന്കടയിലിരുന്ന് സമരത്തെ നിയന്ത്രിക്കുന്നു ഈ ഖദര്‍ധാരി. ആധാരമെഴുത്തുകാരനായ പിതാവിന്റെ സ്മരണയ്ക്കാണ് തന്റെ കെട്ടിടത്തിന് റൈറ്റേഴ്‌സ് ബില്‍ഡിംഗ് എന്ന പേര് നല്കിയതത്രെ. മാത്രമല്ല, അങ്ങാടി മരുന്ന് കടയും പിതാവിന്റേതായിരുന്നു.
മാടായിപ്പാറ സംരക്ഷിക്കാനായി കെ സി വേണുഗോപാല്‍ മന്ത്രിയായിരിക്കെ ടൂറിസം വില്ലേജ് എന്ന പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. പക്ഷേ, അതേകുറിച്ചൊന്നും പിന്നീട് വിവരങ്ങളില്ലാതായി.
മാടായിപ്പാറയും പരിസ്ഥിതി സംരക്ഷണവും പഴയങ്ങാടിക്കാര്‍ക്ക് കേവലമൊരു പ്രവര്‍ത്തനം മാത്രമല്ല. തങ്ങളുടെ ബാല്യവുമായി പറ്റേ ബന്ധപ്പെട്ടുകിടക്കുന്ന ഒരു വസ്തുതയാണത്. പഴയങ്ങാടിക്കാരുടെ 'നൊസ്റ്റാജിക് ഫീലിംഗ്‌സ്' മുഴുവനും മാടായിപ്പാറയുമായി ബന്ധപ്പെട്ടതായിരിക്കും.

ഇറ്റീറ്റിപുള്ള് പാട്ടുപാടുന്നു വടുകുന്ദ ക്ഷേത്രത്തിന് പിറകിലൂടെ ഖനന പ്രദേശം കാണാന്‍ പോകുമ്പോള്‍ പ്രായം ഏറെയുണ്ടായിരുന്ന സെക്യൂരിറ്റിക്കാരന്‍ തടഞ്ഞു. കാണുന്നില്ലേ, അവിടെ ബോര്‍ഡുണ്ട്- നിരോധിത മേഖലയെന്ന്. വേഗം പൊയ്‌ക്കോളു എന്ന് അയാളുടെ ആജ്ഞ. കുന്നും പ്രകൃതിയും നശിപ്പിക്കുന്നത് മറ്റാരും കാണാതിരിക്കാനായിരിക്കും അങ്ങനെയൊരു നിരോധനം ഏര്‍പ്പെടുത്തിയത്. സെക്യൂരിറ്റിക്കാരന്റെ കണ്ണ് വെട്ടിച്ച് മറ്റൊരു വഴിയിലൂടെ ഖനന പ്രദേശത്തേക്ക് കടക്കുമ്പോള്‍ തലക്കുമുകളില്‍ വട്ടമിട്ട് പറന്ന് രണ്ട് ഇറ്റീറ്റ് പുള്ളുകള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞങ്ങളേയും കാലത്തേയും തലമുറകളേയും രക്ഷിക്കണമെന്നായിരിക്കുമോ അവര്‍ പറയുന്നുണ്ടാവുക.

മാടായിപ്പാറ സംരക്ഷിക്കുക.

Copied from: http://patabhedam.com/1996/02/

കാമ്പയിന്‍
ണ്ണൂര്‍ ജില്ലയില്‍ പഴയങ്ങാടി റയില്‍വേ സ്റ്റേഷനടുത്ത് മാടായി ഗ്രാമത്തില്‍ സമതലത്തില്‍ നിന്ന് 120 അടി ഉയരത്തിലുള്ള മാടായിപ്പാറയുടെ ഒരു കോണില്‍ 20 ഏക്കറോളം സ്ഥലത്ത് കഴിഞ്ഞ 40 വര്‍ഷമായി ഖനനം നടന്നു വരികയാണ്. ചൈനാക്ലേയാണ് കുഴിച്ചെടുക്കുന്നത്.ഈ ഖനനംമൂലം നൂറുകണക്കിന് കിണറുകളിലെ വെള്ളം കുടിക്കാന്‍ കൊള്ളാത്തതായി. രണ്ടും മൂന്നും വിളവുകളെടുക്കുന്ന നിരവധി ഏക്കര്‍ വയലുകള്‍ കഴിഞ്ഞ 25 വര്‍ഷമായി കൃഷിചെയ്യാന്‍ പറ്റാത്ത അവസ്തയിലാണ്. രൂക്ഷമായ വായുമലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കയാണ്.
ഖനനം അവസാനിപ്പിച്ചുകിട്ടാന്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടെ നിരന്തരം സമരം നടക്കുകയാണ്. പ്രകൃതിയുടെ വരദാനമെന്നു വിശേഷിപ്പിക്കുന്ന മാടായിപ്പാറപ്പുറത്തുള്ള വിശാലമായ വടുകുന്ദ തടാകവും തകര്‍ച്ചാഭീഷണി നേരിടുകയാണ്. കേരള നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി ഈ പ്രദേശം സന്ദര്‍ശിക്കുകയും സംജാതായിട്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണെന്ന് അവരുടെ റിപ്പോര്‍ട്ടുകളിലൂടെ നിയമസഭയില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരിഹാര നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചിരുന്നു. അവയൊന്നും ഇതുവരെ നടപ്പാക്കിയില്ലെന്നു മാത്രമല്ല ഖനനം കൂടുതല്‍ ശക്തമായി കൂടുതല്‍ ദുരിതം ജനങ്ങളില്‍ അടിച്ചേല്പ്പിച്ചു കൊണ്ടിരിക്കുകയാണ്.
കേരള ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള കേരള ക്ലേയ്‌സ് ആന്റ് സിറാമിക്‌സ് പ്രൊഡക്ട്‌സ് ലിമിറ്റഡ് ‘ എന്ന കമ്പനിയാണ് ഇപ്പോള്‍ ചൈന ക്ലേ ഖനനം നടത്തുന്നത്.
ഈ പ്രശ്‌നം നിലനില്‍ക്കവേയാണ് മാടായിപ്പാറ മുഴുവന്‍ ഖനനം ചെയ്യാനുള്ള ഒരു വന്‍ പദ്ധതിക്കു കേരളസര്‍ക്കാര്‍ രൂപം നല്‍കി നടപ്പാക്കാന്‍ പോകുന്നത്. 900 ഏക്കറോളം വിസ്തൃതിയുള്ള പാറയുടെ 600 ഏക്കര്‍ ഭാഗമാണ് ഉടന്‍ ഖനനത്തിനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 20 കൊല്ലം കൊണ്ട് കുഴിച്ചെടുക്കാവുന്ന 5.5 ദശലക്ഷം ലിഗ്നൈറ്റും 29 ദശലക്ഷം ചൈനാക്ലേയും ഇവിടെയുണ്ടത്രേ. എന്നാല്‍ ഇവ ലഭിക്കുമ്പോള്‍ നേട്ടങ്ങളേക്കാള്‍ എത്രയോ മടങ്ങ് നഷ്ടമാണ് ഈ പ്രദേശത്തുള്ളവര്‍ക്കും നാടിനും ഉണ്ടാവാന്‍ പോകുന്നത്. ഇവിടെ 1996 ഫെബ്രുവരി മുതല്‍ ഖനനം ആരംഭിക്കുമെന്ന് ഈ ആവശ്യത്തിന് ഗുജറാത്ത് മിനറല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും കേരള മിനറല്‍ ഡവലപ്‌മെന്റ് കോര്‍പ്പറഷന്‍ ലിമിറ്റഡും ചേര്‍ന്ന് രൂപംകൊണ്ട കമ്പനിയുടെ എം.ഡി. മനോജ് ജോഷി പ്രഖ്യാപിച്ചിട്ടുണ്ട്.
നീര്‍മറി പ്രദേശമായ ഈ പാറയിലും പരിസരത്തും ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഈ പാറ ശുദ്ധജലം നല്‍കുന്നു. ഈ ഗ്രാമത്തിലെ ഏക വനപ്രദേശം പാറയുടെ ചരിവിലാണ്. ലോകത്ത് ആദ്യമായി കണ്ടുപിടിക്കപ്പെട്ട നാലു അപൂര്‍വ്വ സസ്യങ്ങള്‍ പാറയിലുണ്ട്. കൂടാതെ യുറേഷ്യയില്‍ നിന്നും വരുന്ന ദേശാടനപ്പക്ഷികളുടേയും സവിശേഷതയുള്ള എഴുപതോളം പൂമ്പാറ്റകളുടേയും ആവാസ കേന്ദ്ര കൂടിയാണ് മാടായിപ്പാറ. കോലത്തിരി രാജവംശത്തിന്റെ തകര്‍ന്ന കോട്ടകള്‍, ജൂതന്മാരുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട ജൂതക്കുളം, പുരാതന സംസ്‌കാരവുമായി ബന്ധമുള്ള യാഗഭൂമി എന്നിവയടക്കമുള്ള പല ചരിത്രസ്മാരകങ്ങളും മാടായിപ്പാറയില്‍ കാണാം. കേരളത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട മുസ്ലീം പള്ളികളിലൊന്നായ ‘മാടായിപ്പള്ളി’ മാടായിപ്പാറയുടെ ചരിവിലാണ്. ഉത്തരകേരളത്തിലെപ്രസിദ്ധ ദേവീ ക്ഷേത്രമായ മാടായിക്കാവും വടുകന്ദ ശിവക്ഷേത്രവും മാടായിപ്പാറയില്‍ സ്ഥിതിചെയ്യുന്നു.
ഈ പീഠഭൂമിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അതിമനോഹരങ്ങളാണ് . അറബിക്കടലിലൂടെ വരുന്ന കാറ്റ് ഏഴിമലയേയും തലോടി ഇവിടെ എത്തുമ്പോള്‍ സുഖശീതളമാകുന്നു. ഇവിടം ഒരിക്കല്‍ സന്ദര്‍ശിച്ചവര്‍ക്കുണ്ടാകുന്ന അനുഭൂതി അവര്‍ ജീവിതത്തിലൊരിക്കലും മറക്കില്ല. സര്‍വ്വമത സാഹോദര്യത്തിന്റെ സാക്ഷികളായി നിലകൊള്ളുന്ന ആരാധനാലയങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ഇതൊരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്.
മാടായിപ്പാറ മുഴുവന്‍ ഖനനം ചെയ്താല്‍ മേല്‍പ്പറഞ്ഞവയൊക്കെ നഷ്ടമാകുമെന്നു മാത്രമല്ല കുടിവെള്ളം, കൃഷിയിടം, ശുദ്ധവായു എന്നിവയെ അപകടപ്പെടുത്തി ജനജീവിതം ദുരിതപൂര്‍ണ്ണമാക്കും. വരും തലമുറക്കും ഇവിടെ ജീവിക്കാന്‍ സാധ്യമല്ലാത്ത ഒരവസ്ഥയുണ്ടാകും.
ഉപഭോഗ അത്യാര്‍ത്തിയും ആഗോളവല്‍ക്കരണവും ഒത്തുചേര്‍ന്ന് നേട്ടങ്ങള്‍ കൊയ്‌തെടുത്ത് പോകുമ്പോള്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കാന്‍ വിധിക്കപ്പെടുന്ന ഈ പ്രദേശത്തുകാര്‍ ഖനനം ആഗ്രഹിക്കുന്നില്ല. അവരുടെ മേല്‍ ഖനനം അടിച്ചേല്പ്പിക്കുകയാണ്.
ഈ ധര്‍മ്മ സമരത്തില്‍ അങ്ങയുടേയും കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും അങ്ങു പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളുടേയും പൂര്‍ണ്ണ സഹകരണമുണ്ടാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
ഫെബ്രുവരി 11ന് മാടായിപ്പാറക്കടുത്ത് വെങ്ങരയില്‍ വരാന്‍ പോകുന്ന സമരങ്ങളുടെ വിളംബര സമ്മേളനം നടക്കും. ഫെ: 29ന് വൈകുന്നേരം 3 മണിക്ക് മാടായിപ്പാറയില്‍ ആയിരങ്ങലെ പങ്കെടുപ്പിച്ചുകൊണ്ട് സംരക്ഷണവലയം സഷ്ടിക്കും.
സ്ഥലം വന്നുകണ്ടും സമരപരിപാടികളില്‍ പങ്കെടുത്തും സംരക്ഷണ പ്രസ്താവനകള്‍ പുറപ്പെടുവിച്ചും അധികൃതര്‍ക്കു കത്തു നല്‍കിയും കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്തുതന്നും സാധിക്കുമെങ്കില്‍ സംരക്ഷണ സമിതിയുടെ ഭാഗമായിച്ചേര്‍ന്ന് സഹകരിച്ചും ജീവന്റെ തുടിപ്പ് നിലനിര്‍ത്താന്‍ നടത്തുന്ന ഈ പോരാട്ടത്തില്‍ വിജയം ഉറപ്പുവരുത്താന്‍ സഹായിക്കണമെന്ന് ഒരിക്കല്‍ കൂടി അപേക്ഷിക്കുന്നു

മാടായിപാറയുടെ ഹൃദയത്തിലേയ്ക്കൊരു യാത്ര !

Copied from: http://shivam-thanimalayalam.blogspot.in/2010/08/blog-post_4957.html (Thanks to that blogger)

ഇന്ന് പകല്  ഒരു യാത്ര പോരുന്നോ എന്നോടൊപ്പം?
ഈ ഞാന് ആരെന്നാവും അല്ലേ? രണ്ടര വര്ഷം മുമ്പ് മലയോര ഗ്രാമത്തിന്റെ ശീതളിമയില് നിന്നും മാടായിപ്പാറയെന്ന അല്ഭുതഭൂമികയിലേക്ക് ഉദ്യോഗാര്ത്ഥം എത്തിച്ചേര്ന്നതാണു ഞാന്. എത്രയോ നാളുകളെടുത്തു ഇവിടുത്തെ വിചിത്രമായ കാലാവസ്ഥകളോട് എന്റെ ശരീരമൊന്നു പൊരുത്തപ്പെടാന്..കാറ്റിന്, മഴയ്ക്ക്, വെയിലിന് ഒക്കെ പല ഭാവങ്ങളാണ് പാറയില്… മുപ്പതിലേറെ കിലോമീറ്റല് താണ്ടി സമയത്തെത്തിച്ചേരാല് തത്രപ്പെടുന്നതിനിടയില് ചവിട്ടടിയിലെ പാറയെ ഞാനറിയാന്  ശ്രമിച്ചതേയില്ല..

 പയ്യെപ്പയ്യെ പഴയങ്ങാടി എന്ന ചരിത്രമുറങ്ങുന്ന മണ്ണ് എന്നെ മാടി വിളിച്ചു.അവിടുത്തെ അല്ഭുതങ്ങളിലെക്ക് എന്നെ ക്ഷണിച്ചു.കാണും തോറും കൌതുകമുണര്ത്തുന്ന കാഴ്ച്ചകള്........കേട്ടറിഞ്ഞ ചരിത്രങ്ങള്...എനിക്ക് കൂടുതലറിയാന്  തിടുക്കമായി..

ഒരല്പ്പം ചരിത്രം പറഞ്ഞു തരട്ടെ? അതു നമ്മുടെ മുന്നോട്ടുള്ള യാത്രക്ക് സഹായകമാകും.

 ഏഴിമല രാജവംശത്തിലെ രാജാവായ നന്ദന് പാഴിയുദ്ധത്തില് ആയ് രാജവംശത്തിലെ രാജാവായ ആയ് എയ്നനെ വധിച്ചതായി അകനാനൂറില് പറയുന്നു.ഈ പാഴി മാടായിപ്പാറയാണെന്നും പാഴി അങ്ങാടിയാണു പഴയങ്ങാടി എന്നും വിശ്വസിക്കുന്നു.ഉത്തരകേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളായ വടുകുന്ദശിവക്ഷേത്രവും മാടായിക്കാവും മാടായിപ്പാറയിലാണ്.ധാരാളം ഐതിഹ്യങ്ങള് മാടായിക്കാവുമായി ബന്ധപ്പെട്ട് ദേശവാസികള് വിശ്വസിക്കുന്നുണ്ട്.അതിലേറ്റവും പ്രസിദ്ധം ദാരികാസുരനിഗ്രഹവുമായി ബന്ധപ്പെട്ടാണ്.ദാരികവധം. കഴിഞ്ഞിട്ടും രോഷമടങ്ങാത്ത ദേവി എരിയുന്ന കണ്ണ് കൊണ്ട് നോക്കിയതാണത്രേ എരിപുരം.മീനചൂടില് എരിയുന്ന പാറയില് നിന്നു അഗ്നി തന്നെ വമിക്കുന്നതു കാണുമ്പോ ആരും ഇക്കഥ വിശ്വസിച്ചുപോകും!

 വടുകുന്ദ ശിവക്ഷേത്രത്തിനു മുന്‍പിലാണ് നാം നില്‍ക്കുന്നത്!
 ക്രുദ്ധയായ ദേവിയെ ശാന്തയാക്കാന്  ശിവന് മധുരം നല്കി.. നീരാടാനൊരു തടാകം നിര്മ്മിച്ചു..അതാണു വടുകുന്ദ ശിവക്ഷേത്രവും വടുകുന്ദതടാകവും എന്നൊരു വിശ്വാസവും ഇവിടെയുണ്ട്.

മീനമാസത്തിലെ പൂരം നാളില് ഭഗവതിയുടെ തിടമ്പ് ഈ തടാകത്തില് ആറാടിക്കുന്നതിനെയാണു പൂരം കുളി എന്നു പറയുന്നത്.

ഇവിടെ വിവിധയിനം പൂക്കള്‍ സമൃദ്ധമായി വളരുന്നു. ഏതാനും ചിലവയെ പരിചയപെടുത്താം.
ഇതാണ്` പൂതപ്പൂവ്
                    
                                                                
.ഇത് കാക്കപ്പൂവ്..ഓണം ഇക്കുറി നേരത്തെയാണ്..കാക്കപ്പൂക്കള്‍ നീലപ്പരവതാനി വിരിക്കാന്‍  തുടങ്ങുന്നതേയുള്ളു.

തുമ്പപ്പൂക്കള്‍
                                                                  
ഓണപ്പൂക്കള്‍
                                                                      
നോക്കൂ കൃഷ്ണപ്പൂവ്  !
പാറപ്പുറത്ത് ധാരാളമായി കാണപ്പെടുന്ന ഒരിനം പൂവാണിത്. ഇതിനെപ്പറ്റി ഒരു വിശ്വാസമുണ്ട് ഇവിടുത്തെ പെണ്കുട്ട്യോള്ക്ക്..ഇടതു കാല് വിരലുകള് കൊണ്ട് ഈ പൂവ് പറിച്ച് വലതു കൈ കൊണ്ട് എടുത്ത് തലയില് ചൂടിയാല് അന്നത്തെ ദിവസം ശുഭമത്രേ..പാറപ്പുറത്ത് അവളുമാരുടെ ഒറ്റക്കാൽ നര്ത്തനം ഒരു പതിവു കാഴ്ച്ചയാണ്.........
   
ഡ്രൊസേറ ഇന്ഡിക് . (കടുപ്പം തന്നെ!)
ഇവള് ആളൊരല്പം പിശകാണു കെട്ടോ
തന്നിലെ ഗന്ധം കൊണ്ട്  വശീകരിച്ചടുപ്പിച്ച് ചെറുജീവികളെ അകത്താക്കുകയാണ് ഇവളുടെ പണി.
Droseraceae എന്ന കുടുംബത്തില് പെടുന്നു.
                                                
വിടരുന്ന കള്ളിപ്പൂവ്...!
അമ്മ കള്ളിയാണേലും മോളു കൊള്ളാം അല്ലേ?
   
തെളിനീര്ത്തടങ്ങള്‍.    പാറയില് പലയിടത്തും ഇത്തരം തടങ്ങളുണ്ട്.
                                                       
ജൂതക്കുളം
ജൂതന്മാര്  ഇവിടെ വന്നുവെന്നതിനെ സാധൂകരിക്കുന്നു ഈ കുളം.
       വാല്‍ക്കണ്ണാടി രീതിയില് പണിത ഈ കുളം ജൂതന്മാരുടെ രീതിയാണല്ലോ
                                                                            .
ഇതും ജൂതന്മാരുടെ ശേഷിപ്പ് തന്നെ! കുളത്തോട് ചേര്ന്നു തറകെട്ടിയ വൃക്ഷപരിപാലനം
                                                                        
ഇതു കണ്ടോ?....ഇതാണ് ഏഴിലം പാല!
     എനിക്കൊരല്പം പേടിയൊക്കെ തോന്നുന്നുണ്ട്..അതിനു ചുവട്ടില് കാണുന്നത് ബലിത്തറയാണ്.നമുക്കല്പം മാറി നടക്കാം കെട്ടോ..  
                                                   
ദൂരെ എഴിമല.  ഹനുമാന്‍    മൃത സഞ്ജീവനി കൊണ്ടു പോകുമ്പൊ അതില്നിന്നും അടര്ന്നു വീണൊരു ഭാഗമെന്നും ഐതിഹ്യം! അവിടുന്നു വീശുന്ന ഔഷധ ഗുണമുള്ള കാറ്റ്..
അങ്ങകലെ തെങ്ങിന് തോപ്പുകള്ക്കും ആകാശത്തിനുമിടയില്  അറബിക്കടലാണു..എന്റെ ക്യമറ പരാജയപ്പെടുന്നു അതൊന്നു ഒപ്പിയെടുക്കാന്‍
                                            
കണ്ണേ..........മടങ്ങുക
                                                      
നെഞ്ചു കീറുന്നൊരു കാഴ്ചയിലേക്കാണ് ഇനി ഞാന്  നിങ്ങളെ കൊണ്ടു പോകുന്നത്.   പാറയുടെ കരയുന്ന മുഖം..

തിരുഹൃദയരക്തം കുടിക്കാന്‍.....
                                             
നെഞ്ചു കീറരുതേ....ഖനനം മൂലം പാറയിലുണ്ടായ വിള്ളലുകള്‍
                                                              
 ധാതു ലവണങ്ങളുടെ സമ്പത്തു കൊണ്ടും ഇവിടം ധന്യമാണല്ലോ..ഗുണങ്ങള് ശാപമാവുന്ന ഒരു അവസ്ഥ! ഒരല്പം വിവരങ്ങള്‍.
1957 -ല് വടുകുന്ദ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പ്രദേശം ചൈനാക്ലേ വര്ക്സ് എന്നപേരില് രജിസ്റ്റര്  ചെയ്തു.
1973 ഇല് ഈ സ്ഥാപനം സൂപ്പര് ക്ലേസ് ആന്റ് മിനറല് മൈനിങ്ങ് കമ്പനി എന്ന പ്രൈവറ്റ് കമ്പനിയായി മാറി.76ഇല് ധനനഷ്ടവും തൊഴിലാളി പ്രശ്നവുമോക്കെ കാണിച്ച് കേരള സര്ക്കാര് ഏറ്റെടുത്ത് കേരള ക്ലേയ്സ് ആന്റ് സെറമിക് പ്രൊഡക്റ്റ് ലിമിട്ടഡ് കമ്പനിയാക്കി മാറ്റുകയും ചെയ്തു.കഴിഞ്ഞ 30ഇലേറ വർഷങ്ങളായി 120 അടിയിലേറെ ഉയരമുള്ള കുന്നു തുരന്നുമേൽപ്പാറയും മണ്ണും പൊടിച്ച് കളഞ്ഞ് ചൈനാക്ലേ എന്ന ചേടിപ്പൊടി  തമിഴ്നാട്ടിലേക്കും പോണ്ടിച്ചേരിയിലേക്കും കയറ്റി അയക്കുന്നു! നെഞ്ചു തുരന്നു വെടിമരുന്നു നിറച്ച് ഈ  പൈതൃക ഭൂമിയില്  സ്ഫോടനങ്ങൾ ഉണ്ടാക്കുന്നു!

അടരുകളില് നിന്നു അടര്‍ത്തിമാറ്റിയ ഉരുളന് കല്ലുകളും അവയ്ക്കടിയില് കരിയുടെ അംശം കുറഞ്ഞ ലിഗ്നേറ്റിന്റെ അടരുകളും ആണു ഈ കൂന.
ശുദ്ധ ജല സഞ്ചയങ്ങള്  വിഷമയമാകുന്നു. കിണറുകളില്  ജലത്തിന്റെ പി എച്ച് മൂല്യം 3ല് താഴുന്നു. സള്ഫേറ്റ്, ഫോസ്ഫേറ്റ്, ഇരുമ്പ് എന്നിവയുടെ അംശങ്ങള്  വര്ദ്ധിക്കുന്നു.ധാരാളം കിണറുകള് ഉപയോഗശൂന്യമായി.കൃഷിയിടങ്ങള് തരിശാവുന്നു.

ഇതിനെതിരായി പ്രവര്ത്തനങ്ങൾ നടക്കാതില്ല. 90കളില് തന്നെ ഇതിനെതിരായി Environmental conservation group( E.C.G) എന്ന പേരില്  മാടായിപ്പാറ സംരക്ഷണ സമിതി നിലവില്  വന്നിരുന്നു..
പരിസ്ഥിതി സംഘടനയായ സീക്കിന്റെ (society for Environmental Education in Kerala) പ്രവര്ത്തനങ്ങളും നിസ്തുലമാണ്. മാടായി കോളേജ് ഇക്കൊ-ഫ്രെണ്ട്‍ലി ക്ലബ്ബും ഈ ജൈവഭൂമിക്കു വേണ്ടി ശബ്ദമുയര്ത്തുന്നുണ്ട്.. ഭൂമിയെ രക്ഷിക്കാന്‍ നമുക്ക് കഴിയട്ടെ!

ഇന്നിനി നമുക്ക് മടങ്ങിയാലോ..? ചരിത്രവും സംസ്കാരവും ജൈവികതയും അറിയാന് ഇനി പിന്നൊരിക്കല് പാറയുടെ അടുത്ത വശത്തേക്ക് നമുക്ക് പോകാം.വേരുകൾ ചികഞ്ഞ് ആ ആഴത്തിന്റെ സങ്കീര്ണ്ണതകളീല് അല്ഭുതം കൂറാം................